മഴക്കാലമെത്തി ചുറ്റിലും വെള്ളം കയറിത്തുടങ്ങി എപ്പോഴാണ് തന്റെ വീട്ടിലേക്ക് വെള്ളം കയറുക എന്ന് ഭീതിയിലാണ് ആറുവയസ്സുകാരനായ മുഹമ്മദ് ജാസിര്‍. ജന്‍മനാ അരയ്‌ക്ക് കീഴ്‌പോട്ട് ചലന ശേഷിയല്ലാത്ത ജാസിറിന് മലമൂത്രവിസര്‍ജ്ജനം നടക്കുന്നത് പോലും അറിയാന്‍ സാധിക്കില്ല. പ്രളയം മാത്രമല്ല ദാരിദ്ര്യവും ഈ കുടുംബത്തിന്റെ പ്രധാന പ്രശ്‌നമാണ്. കോഴിക്കോട് ജില്ലയിലെ നല്ലളം കീഴ വനം പാടത്തെ കൊച്ചു വീട്ടിലാണ് മൂന്ന് അമ്മമാര്‍ക്കൊപ്പം ജാസിര്‍ കഴിയുന്നത്.
ദിവസവും ആറു പാഡുകൾ മലമൂത്ര വിസർജ്ജനത്തിനായി ജാസിറിന് ആവശ്യമാണ് അത് വാങ്ങിക്കാന്‍ പോലുമുള്ള കഴിവില്ലാതെ വിഷമിക്കുകയാണ് അമ്മയായ ജാസ്മിന്‍. അച്ഛനായ അര്‍ഷാദ് കുടുംബത്തെ ഉപേക്ഷിച്ചു പോയിരുന്നു . ജാസ്മിനും അര്‍ഷാദും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. അര്‍ഷാദ് മുന്‍പ് വിവാഹിതനായിരുന്നു എന്നും അതില്‍ ഒരു കുട്ടി ഉണ്ടെന്നും വൈകിയാണ് ജാസ്മിന്‍ അറിഞ്ഞത്. അതിനുശേഷം സ്വയം ബന്ധം ഒഴിഞ്ഞു പോകാനായി അര്‍ഷാദ് ജാസ്മിനെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. രണ്ടു വര്‍ഷത്തിലധികമായി അര്‍ഷാദ് ഒരു സാമ്പത്തിക സഹായവും നല്‍കാറില്ല.
സുഖമില്ലാത്ത ഉമ്മയും ഓപ്പറേഷന്‍ കഴിഞ്ഞ് ഒരു ഭാഗം തളര്‍ന്ന ഉമ്മൂമ്മയും രണ്ട് സഹോദരന്മാരുമാണ് ജാസ്മിനുള്ളത്. ഇതില്‍ ഇളയ സഹോദരന്റെ വരുമാനത്തിലാണ് കുടുംബം മുന്നോട്ടു പോകുന്നത്. മൂത്ത സഹോദരന്‍ ജോലി തേടി നാടു വിടുകയും ചെയ്തു.
കുഞ്ഞിനെ പ്രാഥമിക ചികിത്സ നടത്താനുള്ള ഉള്ള സാമ്പത്തികം പോലും ജാസ്മിന്റെ കൈയ്യില്‍ ഇല്ല. വീട്ടില്‍ വെള്ളം കയറി തുടങ്ങിയാല്‍ സാധാരണ ക്യാമ്പുകളിലേക്കാണ് ജാസിറും കുടുംബവും പോകാറുളളത് എന്നാല്‍ കൊറോണ എന്ന മഹാമാരിയുടെ വ്യാപനം കാരണം ഇത്തവണ ക്യാമ്പുകൾ ഉണ്ടാവുമോ എന്ന ആശങ്കയിലാണ് ഈ കുടുംബം.
Comments