ടെഹ്റാന് : ഇറാനില്‍ ഉക്രൈന് വിമാനം തകര്‍ന്നുണ്ടായ അപകടവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. വിമാനത്തില്‍ മിസൈലുകള്‍ ഏറ്റതായും, മിസൈലുകള്‍ ഏറ്റശേഷം വിമാനത്തിലെ യാത്രക്കാര്‍ക്ക് ജീവനുണ്ടായിരുന്നതായും ഇറാന് സിവില്‍ ഏവിയേഷന്‍ ഓര്ഗനൈസേഷന് മേധാവി അറിയിച്ചു. വിമാനത്തിന്റെ ബ്ലാക് ബോക്സ് പരിശോധിച്ചതില്‍ നിന്നുമാണ് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്.
ഉക്രൈന് വിമാന അപകടശേഷം ആദ്യാമായാണ് അധികൃതര്‍ ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവിടുന്നത്. 25 സെക്കന്റ് വ്യാത്യാസത്തില്‍ രണ്ട് മിസൈലുകള്‍ വിമാനത്തില്‍ ഇടിച്ചതായാണ് ബ്ലാക് ബോക്സ് പരിശോധിച്ചതില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ മിസൈല്‍ വിമാനത്തിലേറ്റ ശേഷവും യാത്രക്കാര്‍ ജീവനോടെ ഉണ്ടായിരുന്നു. അപകട ശേഷം ജൂലൈയില്‍ ആണ് വിമാനത്തിന്റെ ബ്ലാക് ബോക്സ് പരിശോധനയ്ക്കായി ഫ്രാന്സിലിലേക്ക് അയച്ചത്.
ശേഷം യാത്രക്കാര്‍ എല്ലാവരും സുരക്ഷിതമാണെന്ന് ആദ്യ മിസൈലേറ്റ് 19 സെക്കന്റിന് ശേഷമുള്ള പൈലറ്റിന്റെ ശബ്ദരേഖ വ്യക്തമാക്കുന്നത്. ആദ്യ മിസൈല്‍ വിമാനത്തിലേറ്റ് 25 സെക്കന്റുകള്‍ക്ക് ശേഷമാണ് രണ്ടാമത്തെ മിസൈല്‍ പതിച്ചതെന്നും ശബ്ദരേഖയില്‍ പറയുന്നുണ്ട്.
ജനുവരി എട്ടിനാണ് ഉക്രൈന് വിമാനം അപകടത്തില്‍പ്പെട്ടത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ ഭൂതല -വ്യോമ മിസൈലേറ്റാണ് വിമാനം അപകടത്തിൽപെട്ടതെന്ന് കണ്ടെത്തുകയായിരുന്നു.. 176 യാത്രക്കാര്‍ ആയിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്.
Comments