ലക്നൗ : അയോദ്ധ്യ രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിനു വേണ്ടിയെന്ന പേരിൽ സമൂഹ മാദ്ധ്യമങ്ങളിലൂടെ പണം തട്ടാനുള്ള ജിഹാദികളുടെ ശ്രമം പൊളിച്ച് ട്വിറ്റർ ഉപയോക്താവായ യുവാവ് . വ്യാജ അക്കൗണ്ടുകൾ നൽകിയായിരുന്നു പണം തട്ടാൻ ശ്രമിച്ചത് . ഇതിനായി അഞ്ചോളം വ്യാജ യുപിഐ ഐഡികളും നൽകിയിരുന്നു . എസ് ബി ഐയുടെ അക്കൗണ്ടാണെന്ന പേരിലാണ് പണം തട്ടാൻ ശ്രമിച്ചത് .
അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചിരുന്ന അൻഷുൽ സക്സേന എന്ന യുവാവാണ് ഇത്തരത്തിൽ വ്യാജ അക്കൗണ്ടുകൾ ശ്രദ്ധയിൽപ്പെട്ടപ്പോൾ അവയെ കുറിച്ച് അന്വേഷണം ആരംഭിച്ചത് . തുടർന്ന് ക്ഷേത്രത്തിന്റെ പേരിൽ ആൾമാറാട്ടം നടത്തി നിർമ്മിച്ച വ്യാജ യുപിഐ ഐഡികൾ കണ്ടെത്തി. ഒപ്പം അതിന് പിന്നിലുള്ള വ്യക്തികളുടെയും വിശദാംശങ്ങൾ അൻഷുൽ പൊലീസിനും , മാദ്ധ്യമങ്ങൾക്കും , ബാങ്കിനും കൈമാറി.
2020 ഓഗസ്റ്റ് 12 നാണ് ശ്രീരാം ജൻമഭൂമി തീർത്ഥ് ക്ഷേത്ര അവരുടെ ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങളും , അവരുടെ ആധികാരിക യുപിഐ ഐഡിയും പുറത്തു വിട്ടത് . അതേ യുപിഐ ഐഡിയും ബാങ്ക് വിശദാംശങ്ങളും ശ്രീരാം ജൻമഭൂമി തീർത്ഥ് ക്ഷേത്രയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ലഭ്യമാണ്. ശ്രീ രാം ജൻമഭൂമി തീർത്ഥക്ഷേത്രത്തിന്റെ ഔദ്യോഗിക യുപിഐ ഐഡി shriramjanmbhoomi@sbi എന്നാണ്.
രാജ്യത്തെ ഹൈന്ദവ വിശ്വാസികളുടെ മതവികാരങ്ങൾ ചൂഷണം ചെയ്ത് പണം തട്ടാനുള്ള ജിഹാദികളുടെ ശ്രമമാണിതിനു പിന്നിലെന്നും വ്യക്തമായിട്ടുണ്ട്.















