ന്യൂയോര്‍ക്ക്: ഇന്ത്യന്‍ പുരുഷ താരത്തിന് യു.എസ്. ഓപ്പണില്‍ ചരിത്ര നേട്ടം. സുമിത് നഗാലാണ് ലോകത്തിലെ സുപ്രധാന ഗ്രാന്‍ഡ് സ്ലാമിന്റെ രണ്ടാം റൗണ്ടില്‍ കടന്നത്. അമേരിക്കയുടെ ബ്രാഡ്‌ലീ ക്ലാഹനെ 6-1,6-3,3-6,6-1നാണ് സുമിത് തകര്‍ത്തത്. രണ്ടാം റൗണ്ടില്‍ ഏറ്റവും മികച്ച താരങ്ങളിലൊരാളായ ഓസ്ട്രിയയുടെ ഡോമിനിക് തീമോ സ്‌പെയിനിന്റെ ജൗമേ മൂനാറോ ആയിരിക്കും സുമിതിന്റെ എതിരാളി.
2013ന് ശേഷം ഒരു ഇന്ത്യന്‍ പുരുഷ താരം സിംഗിള്‍സില്‍ രണ്ടാം റൗണ്ടില്‍ കടക്കുന്നത് ആദ്യമാണ്. 23 കാരനായ സുമിത്തിന് മുമ്പ് സോംദേവ് ദേവ്വര്‍മ്മനാണ് 2013ല്‍ രണ്ടാം റൗണ്ടില്‍ കടന്നത്. സോംദേവ് ഒരേ വര്‍ഷം യു.എസ്.ഓപ്പണ്‍, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍ എന്നിവയുടെ രണ്ടാം റൗണ്ടില്‍ കളിച്ച താരമാണ്.
ലോക റാങ്കിംഗില്‍ 122-ാം സ്ഥാനത്തുള്ള സുമിത് നഗല്‍ കഴിഞ്ഞ മാസം പ്രാഗ് ഓപ്പണിലെ ക്വാർട്ടറിൽ സ്റ്റാന്‍ വാവ്‌റിങ്കയോട് ക്വാര്‍ട്ടറില്‍ പൊരുതി തോറ്റ ശേഷമാണ് യു.എസ്.ഓപ്പണിന് എത്തിയത്. പ്രാഗ് ഓപ്പണില്‍ കഴിഞ്ഞ വര്‍ഷവും ക്വാര്‍ട്ടറില്‍ ലോകോത്തര താരം റോജർ ഫെഡററെ ശരിക്കും വെള്ളംകുടിപ്പിച്ച പ്രകടനം നടത്തി ഏറെ ശ്രദ്ധനേടിയ താരമാണ് സുമിത്.
Comments