ലോകം മുഴുവന്‍ പടര്‍ന്നു പിടിച്ച കൊറോണ എന്ന മഹാമാരിയുടെ ഇടയില്‍ പെട്ടുപോയി ഈ വര്‍ഷത്തെ ആഘോഷങ്ങളെല്ലാം തന്ന. എല്ലാം പരിമിതമായി മാത്രം. ആര്‍പ്പുവിളികളില്ല, ഒത്തുചേരലുകളില്ല, കൂട്ടുകൂടലുകളില്ല എല്ലാം ഒറ്റയ്‌ക്ക് മാത്രം. അതുപോലെ തന്നെ കൂടുതല്‍ ആഘോഷങ്ങളില്ലാതെ ഒറ്റയ്‌ക്ക് കടന്നുപോയി ഈ വര്‍ഷത്തെ ഓണവും. ചുറ്റിലും നിറയെ വിവിധ വര്‍ണ്ണങ്ങളിലുള്ള പൂക്കളില്ല. വസ്ത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങി എല്ലാ മേഖലകളെയും ഒന്നുമല്ലാതാക്കി കളഞ്ഞു കൊറോണയെന്ന കൊടും ഭീകരന്‍. അതുപോലെ തന്നെ ഈ ഓണക്കാലത്ത് പ്രേക്ഷകര്‍ക്കെല്ലാം സമൃദ്ധമായ ഒരു ദൃശ്യ വിരുന്നൊരുക്കാന്‍ ഇക്കുറി ചാനലുകള്‍ക്കും സാധിച്ചില്ല.അതിന്റേതായ നഷ്ടങ്ങളും ഉണ്ടെന്ന് വേണം കരുതാൻ .
ഉത്രാടം, തിരുവോണം, അവിട്ടം ദിനങ്ങളില്‍ ടെലിവിഷനുകളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ഈ വര്‍ഷം കാര്യമായി ഒന്നുമെത്തിയില്ല. പ്രേക്ഷക മനസ്സുകളെ കീഴടക്കുന്ന തരത്തിലുള്ള പ്രത്യേക ഓണപ്പരിപാടികള്‍ ഒന്നുമില്ല. ഓണത്തിന് പുത്തന്‍ വിഭവങ്ങളുടെ പാചകക്കുറിപ്പുകളുമായി താരങ്ങള്‍ ഒന്നും എത്തിയില്ല. പുതു സിനിമകളുടെ വിശേഷം പങ്കുവയ്‌ക്കാന്‍ സിനിമ ലോകത്തു നിന്നും ആരും വന്നില്ല. ഓണത്തിനു റിലീസാകുന്ന പുത്തന്‍ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ടീസറുകളും ട്രയിലറുകളും നമ്മളെ തേടി വന്നിട്ടില്ല.
ഓണാഘോഷത്തോട് അനുബന്ധിച്ചുള്ള സ്റ്റേജ് പരിപാടികളും അവാര്‍ഡു ചടങ്ങുകളും കുറവു മാത്രം. വിവിധ മേഖലകളില്‍ നിന്നുളള പ്രമുഖരോടൊത്തുളള അഭിമുഖങ്ങളില്ല, താര കുടുംബത്തേടൊപ്പമുളള സൗഹൃദ സംഭാഷണങ്ങളില്ല. ഒരു ചടങ്ങിനെന്ന പോലെ നമ്മുടെ മുന്നില്‍ എത്തിയത് കുറച്ചു പൂക്കളങ്ങളും ടെലിവിഷന്‍ താരങ്ങളെ ഉള്‍ക്കൊളളിച്ചു കൊണ്ടുളള ചെറിയ പരിപാടികളും മാത്രമാണ്.
Comments