ശ്രീനഗര്‍: ജമ്മുകശ്മീരിലെ പ്രമുഖ വ്യക്തികളേയും സാമൂഹ്യ പ്രവര്‍ത്തകരുടേയും ലിസ്റ്റുകള്‍ തയ്യാറാക്കി ഭീകരര്‍. വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ലിസ്റ്റുകൾ പ്രചരിപ്പിക്കുന്നത്. കൊടും ഭീകരരെ അടക്കം സൈന്യം വധിക്കുന്നതിനിടെയാണ് ഭീകരരുടെ പുതിയ തന്ത്രം.
പ്രദേശവാസികളെ ഭീഷണിപ്പെടുത്തി കശ്മീരിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് ഭീകരർ ശ്രമിക്കുന്നത്. ജമ്മുകശ്മീര്‍ പോലീസിന് ഇതുസംബന്ധിച്ച് വിവിധ പ്രദേശങ്ങളില്‍ നിന്ന് പരാതി ലഭിച്ചിട്ടുണ്ട്.
ലിസ്റ്റുകള്‍ തയ്യാറാക്കി വ്യാപകമായി വിതരണം ചെയ്യുന്നതാണ് ഭീകരരുടെ രീതി. പ്രതികരിക്കുന്നവരെ നിശബ്ദരാക്കാനാണ് ശ്രമമെന്നും പോലീസ് പറഞ്ഞു. ഇതിനൊപ്പം ചില കുട്ടികളുടെ ചിത്രം അച്ചടിച്ച് അവരെല്ലാം ഭീകരസംഘടനയില്‍ ചേര്‍ന്നുവെന്ന വ്യാജ പ്രചാരണവും നടത്തുന്നുണ്ട്.
കഴിഞ്ഞ മൂന്നു മാസത്തിനിടെ നൂറിലേറെ ഭീകരന്മാരെയാണ് സൈന്യം വധിച്ചത്. ഇതിനിടെ മുസ്ലീം മതവിഭാഗത്തില്‍പ്പെട്ട ബി.ജെ.പി നേതാക്കളെ വധിച്ചും ഭീകരന്മാര് ഭരണകൂടത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കുകയാണ്.
Comments