കോഴിക്കോട് : വിവിധ ഭാഷ തൊഴിലാളികളെന്ന പേരിൽ ഭീകരർ കേരളം താവളമാക്കാൻ കാരണം പോലീസ് വകുപ്പിന്റെ വീഴ്ച. കേന്ദ്ര ഇന്റലിജൻസ് പലതവണ ജാഗ്രത നിർദ്ദേശം നൽകിയിട്ടും നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ല. മറ്റ് സംസ്ഥാനങ്ങളിൽനിന്നും കേരളത്തിലെത്തി ജോലി ചെയ്യുന്നവരുടെ എണ്ണം പോലീസ് സ്റ്റേഷനുകളിൽ സൂക്ഷിക്കണമെന്ന നിർദ്ദേശവും പാലിക്കപ്പെട്ടില്ല.
മറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തി കേരളത്തിൽ ജോലി ചെയ്യുന്നവരുടെ വിവരങ്ങൾ അതത് പോലീസ് സ്റ്റേഷനുകളിൽ സൂക്ഷിക്കണമെന്നാണ് സംസ്ഥാന സർക്കാർ നിർദ്ദേശം. തൊഴിലാളികളെ ജോലിക്കെത്തിക്കുന്ന കരാറുകാരനും, ഇവർക്ക് താമസമൊരുക്കുന്ന വീട്ടുടമകളും ഇവരുടെ വിവരങ്ങൾ ഫോട്ടോ തിരിച്ചറിയൽ രേഖയുടെ പകർപ്പ് എന്നിവ സമർപ്പിക്കണമെന്നാണ് നിർദ്ദേശം. എന്നാൽ ഇതൊന്നും പ്രവർത്തിക്കാവുന്നില്ല. ഇതാണ് ഭീകരർ ഉൾപ്പെടെയുള്ളവർ കേരളം താവളമാക്കാൻ കാരണം.
ബംഗ്ലാദേശികൾ ഉൾപ്പെടെയുള്ളവർ എറണാകുളം ഉൾപ്പെടെയുള്ള ജില്ലകളിൽ ഇപ്പോഴും കഴിയുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിവിധ കേസുകളിൽ പെട്ട് നാടുവിട്ട് കേരളത്തിലെത്തുന്നവരുടെ എണ്ണവും കൂടുതലാണ്. വിവിധ ഭാഷ തൊഴിലാളികൾ പ്രതികളാവുന്ന കേസുകൾ വർധിച്ചതോടെ കേന്ദ്ര ഇന്റലിജൻസും സംസ്ഥാന സർക്കാരിനെ ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. എന്നാൽ മതിയായ ജാഗ്രത പുലർത്താനോ നടപടി കൈക്കൊള്ളാനോ സർക്കാർ തയ്യാറായില്ല. ഇതിന്റെ പ്രതിഫലനം എന്ന നിലയിലാണ് ഭീകരർ കേരളം താവളമാക്കിയിട്ടുപോലും പോലീസ് അറിയാതിരുന്നത്.
ഇനിയെങ്കിലും വിവരശേഖരണം കാര്യക്ഷമമാക്കിയില്ലെങ്കിൽ വലിയ ദുരന്തമാവും സംസ്ഥാനം നേരിടേണ്ടി വരിക.
Comments