കൊച്ചി; ഏലൂരിനടുത്ത് പാതാളത്ത് നിന്നും എൻഐഎ പിടികൂടിയ അൽ ഖ്വയ്ദ ഭീകരൻ മുർഷിദ് ഹസൻ ലാപ്ടോപ് ഉപയോഗിച്ചിരുന്നു. എന്ത് കാര്യങ്ങൾക്കാണ് ഇദ്ദേഹം ലാപ്ടോപ് ഉപയോഗിച്ചിരുന്നത് എന്നത് അറിയില്ലായിരുന്നു. കൂടെ താമസിച്ചിരുന്ന യുവാവാണ് ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചത്.
സ്മാർട്ഫോണും ഇന്റർനെറ്റും ഇയാൾ പതിവായി ഉപയോഗിച്ചിരുന്നു. ഇയാൾ കെട്ടിട നിർമാണ പണിക്കാണ് പോയിരുന്നത്. ഇടയ്ക്ക് ചായക്കടയിലും പണിക്ക് പോയിരുന്നു.എന്നാൽ മിക്ക ദിവസങ്ങളിലും ഇയാൾ രണ്ടു ജോലിക്കും പോകാതെ ഇവിടതന്നെ ഇരിക്കാറാണ് പതിവെന്നും ഇയാൾ അന്വേഷണ സംഘത്തെ അറിയിച്ചു.
മുർഷിദ് ഹസൻ പാതാളത്ത് താമസിച്ചിരുന്ന വീട്ടിൽ അഞ്ചുപേരാണ് താമസിച്ചിരുന്നത്. കെട്ടിട നിർമാണത്തിനും മറ്റു പ്രാദേശിക ജോലികൾക്കും എത്തിയ വിവിധ ഭാഷാ തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്.
കൊച്ചിയിൽ പിടിയിലായ പ്രതികൾ പരസ്പരം ബന്ധപ്പെട്ടിരുന്നു എന്നാണ് എൻഐഎ നൽകുന്ന വിവരം. ഇവർ ഏതെല്ലാം രീതികളിലാണ് എവിടെയൊക്കെ വെച്ചാണ് കൂടിക്കാഴ്ച നടത്തിയിരുന്നതെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തിയിട്ടില്ല.
Comments