ദോഹ : ഒക്ടോബർ പകുതിയോടെ സര്‍വീസുകളുടെ എണ്ണം 90 ആയി ഉയര്‍ത്തുമെന്ന് ഖത്തർ എയർവേസ്. കോവിഡ് 19 പ്രതിസന്ധിയെ തുടർന്ന് ഖത്തര്‍ എയര്‍വേയ്സ് നിലവില്‍ മുപ്പതിൽ താഴെ സര്‍വീസുകള്‍ മാത്രമാണ് നടത്തുന്നത്. എത്രയുംവേഗം സർവീസുകള്‍ പൂർവസ്ഥിതിയിലാക്കാനാണ് എയര്‍വേയ്സ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് ഒക്ടോബർ പകുതിയോടെ നിലവിലുള്ള സർവീസുകള്‍ മൂന്നിരട്ടിയായി വർധിപ്പിക്കുന്നത്. കോവിഡ് മഹാമാരി മൂലം ഏറ്റവുമധികം പ്രതിസന്ധിയിലായ വ്യോമയാന മേഖലയെ എത്രയും പെട്ടന്ന് കരകയറ്റാനുള്ള പ്രവർത്തനമാണ് ഖത്തറിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത്. ഇതിനായി മറ്റേതൊരു വ്യോമയാന കമ്പനി നൽകുന്നതിലും അധികം സർവീസുകൾ തങ്ങൾ നല്‍കുമെന്നും ഖത്തർ എയർവേസ് അധികൃതര്‍ പറഞ്ഞു. വ്യത്യസ്ത ഇന്ധനക്ഷമതയുള്ള ഒട്ടേറെ വിമാനങ്ങൾ ഖത്തര്‍ എയര്‍വേയ്സിനുണ്ട്. തന്ത്രപ്രധാന നഗരങ്ങളിലേക്ക് യാത്രക്കാരുടെ ആവശ്യാനുസരണം സർവീസുകൾ പുനരാരംഭിക്കാൻ ഇതു സഹായിക്കുമെന്നും ഖത്തര്‍ എയര്‍വേയ്സ് വ്യക്തമാക്കി.
Comments