സ്വാതന്ത്ര്യസമരമായും കാർഷിക കലാപമായും മാപ്പിളലഹളയായും വിശേഷിപ്പിക്കപ്പെട്ട മലബാര്‍ കലാപത്തിന്റെ പുനർവായനയാണിത്. ഒരു നൂറ്റാണ്ട് തികയാറായെങ്കിലും കലാപത്തിന്റെ ദുഖസ്മരണകൾ മാഞ്ഞുപോയിട്ടില്ല. പക്ഷേ ജയിക്കുന്നവൻ ചരിത്രമെഴുതിയപ്പോൾ പിന്നാമ്പുറത്തേയ്‌ക്ക് തള്ളപ്പെട്ടവരുടെ വേദനകൾ യഥാർത്ഥത്തിൽ തമസ്കരിക്കപ്പെടുകയാണ്.
ഇന്ന് ഇരകളെക്കുറിച്ചോർത്ത് വ്യാകുലപ്പെടുന്നവരൊന്നും ഓർക്കാൻ ശ്രമിക്കാത്ത ഒട്ടേറെ ക്രൂരതകളുടെ ചരിത്രമുണ്ട് 1921 ലെ സ്വാതന്ത്ര്യസമരകാർഷിക കലാപത്തിന്. സ്വാതന്ത്ര്യ പോരാട്ടമെന്ന പേരിൽ ഉയർത്തിക്കാണിക്കപ്പെടുന്ന ഈ കലാപത്തിന്റെ പിന്നാമ്പുറങ്ങളിൽ ഒന്ന് നെടുവീർപ്പിടാൻ പോലുമാകാതെ വെട്ടിവീഴ്‌ത്തപ്പെട്ടവരുടെ നിലവിളികളുണ്ട്. ആക്രമിക്കപ്പെട്ട അമ്മമാരുടെ കണ്ണീരിൽ കുതിർന്ന യാചനകളുണ്ട് . മാനഹാനിയെക്കാൾ മരണമാണഭികാമ്യമെന്ന് ഉറച്ച് വിശ്വസിച്ചിരുന്ന പെൺകൊടികളുടെ നിശ്ശബ്ദ രോദനങ്ങളുമുണ്ട് .
കലാപത്തെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം അവരുടെ എല്ലാ ശക്തിയും പുറത്തെടുത്തപ്പോൾ നിഷ്ഠുരമായ മർദ്ദനമുറകളാണ് കലാപകാരികൾക്ക് അനുഭവിക്കേണ്ടി വന്നത് . ഒപ്പം മതം വ്യത്യസ്തമായതു കൊണ്ട് മാത്രം നൂറുകണക്കിന് ഹിന്ദുക്കൾ കലാപകാരികളാൽ കൂട്ടക്കശാപ്പിന് വിധേയരാവുകയും ചെയ്തു . നാല്പതോളം പേരെ കഴുത്തു വെട്ടി കിണറ്റിലിട്ട തുവ്വൂരിലെ ദുരന്തം പോലെ നിരവധി അക്രമസംഭവങ്ങള്‍ ഈ ലഹളയ്‌ക്കു പറയാനുണ്ട്.
സ്ത്രീകള്‍ക്കും കു’ട്ടികള്‍ക്കും നേരെ നടന്ന നീചമായ ആക്രമണങ്ങള്‍, നിര്‍ബന്ധിച്ചുള്ള മതപരിവര്‍ത്തനങ്ങള്‍, ക്ഷേത്രങ്ങള്‍ കൊള്ളയടിക്കല്‍, വീടും സ്വത്തും കയ്യടക്കല്‍ തുടങ്ങിയ ക്രൂരതകള്‍ ലഹളയുടെ മുഖമുദ്രയായിരുന്നു. ഒരു ഭാഗത്ത് എന്തിനും പോന്ന പോലീസും പട്ടാളവും. മറുഭാഗത്ത് മതഭ്രാന്ത് മൂത്ത് അന്യമതസ്ഥനെ കശാപ്പുചെയ്യാനുറച്ച ജനക്കൂട്ടം . ഇതിനിടയില്‍പ്പെ’ട്ട് ഏറനാട്ടിലെ സാധാരണക്കാരായ ഹിന്ദുവും മുസല്‍മാനും നട്ടം തിരിഞ്ഞു.
ഒരു ലക്ഷത്തോളം ഹിന്ദുക്കള്‍ അഭയാർത്ഥികളായി കോഴിക്കോട്ടേക്കും പാലക്കാ’ട്ടേക്കും പലായനം ചെയ്തു. മകന്റെയും സഹോദരന്റെയും ഭര്‍ത്താവിന്റെയും മുന്നില്‍വച്ച് നൂറു കണക്കിന് സ്ത്രീകള്‍ മാനഭംഗത്തിനിരയായി. നിരവധി പേര്‍ കിണറ്റില്‍ ചാടി മരിച്ചു. ഗർഭിണിയുടെ വയർ കീറുന്നതുൾപ്പെടെയുള്ള ബീഭത്സമായ സംഭവങ്ങൾ പോലുമുണ്ടായി. ഹൃദയത്തിലേറ്റിയ സ്വന്തം സംസ്കാരത്തെ ജീവനു വേണ്ടി പലർക്കും വലിച്ചെറിയേണ്ടി വന്നു . അതെ ഏറനാട് വള്ളുവനാട് പ്രദേശങ്ങളിലെ ഹിന്ദു സമൂഹത്തിന് നേരിടേണ്ടി വന്നത് അവരുടെ ജീവിതത്തിലെ തന്നെ ഏറ്റവും അഭിശപ്തമായ നിമിഷങ്ങളായിരുന്നു.
സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാക്കിയ ഖിലാഫത്ത് പ്രസ്ഥാനം വഴി തെറ്റിയപ്പോൾ സംഭവിച്ച ദുരന്തങ്ങളാണിവ . ഭാരതത്തിലാകമാനം നടപ്പിലാക്കപ്പെട്ട ഖിലാഫത്ത് പ്രക്ഷോഭം ചിലയിടങ്ങളിൽ അക്ഷരാർത്ഥത്തിൽ അഖിലാപത്ത് ആയി മാറിയത് വേദനയോടെ കണ്ട് നിൽക്കാനേ ഗാന്ധിജി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾക്ക് കഴിഞ്ഞുള്ളൂ.
എന്താണ് ഖിലാഫത്ത് . എന്തിനാണ് ഖിലാഫത്ത് പ്രക്ഷോഭം സ്വാതന്ത്ര്യ സമരവുമായി കൂട്ടിച്ചേർത്തത് തുടങ്ങിയ ചോദ്യങ്ങളുടെ ഉത്തരം കിടക്കുന്നത് ഒന്നാം ലോകമഹായുദ്ധ കാലത്ത് നടന്ന ചില സംഭവങ്ങളിലാണ് .ഒന്നാം ലോകമഹായുദ്ധത്തില്‍ തുര്‍ക്കി സുല്‍ത്താന്‍ ജര്‍മ്മന്‍പക്ഷത്തായിരുന്നു നിലയുറപ്പിച്ചത്. തുര്‍ക്കിയിലെ രാജാവ് വെറും ഭരണാധികാരി മാത്രമായിരുില്ല. ഇസ്ലാമിന്റെ പ്രതിനിധി കൂടിയായിരുന്നു. അതായത് ഖലീഫ.
1914 മുതല്‍ 19 വരെ നടന്ന ഒന്നാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടീഷ്, ഫ്രഞ്ച് സഖ്യത്തിനെതിരെ ജര്‍മ്മനിയോടൊപ്പം നിന്നു പോരാടിയിരുന്ന തുര്‍ക്കി സുല്‍ത്താന് പരാജയമാണ് സംഭവിച്ചത്. യുദ്ധത്തിന്റെ തുടക്കത്തില്‍ത്തന്നെ തുര്‍ക്കി സുല്‍ത്താനെ ഖലീഫയായിക്കണ്ട ബ്രിട്ടീഷ് അധീനരാജ്യങ്ങളിലെ മുസ്ലീങ്ങളെ തങ്ങളുടെ കൂടെ നിര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ക്കു കഴിഞ്ഞിരുന്നു. യുദ്ധത്തിന്റെ ഫലം എന്തായാലും തുര്‍ക്കിയിലെ മുസ്ലിം സിംഹാസനത്തിന് യാതൊരു കുഴപ്പവും വരില്ലെന്ന് ബ്രിട്ടന്‍ ഉറപ്പു നല്‍കുകയും ചെയ്തിരുന്നു.
നജാഫ്, കര്‍ബല, മദീന, ജറുസലേം തുടങ്ങി മുസ്ലിം പുണ്യസ്ഥലങ്ങളെല്ലാം ഒരു പ്രത്യേക മേഖലയായാണ് കണക്കാക്കിയിരുത്. യുദ്ധത്തില്‍ ജര്‍മ്മനി തോറ്റപ്പോള്‍ ബ്രിട്ടനും സഖ്യകക്ഷികളും ചേർന്ന് തുര്‍ക്കി പങ്കി’ട്ടെടുത്തു. ഖലീഫയുടെ മാന്യത പോയി. ഇതു തിരിച്ചുപിടിക്കാനാണ് മുസ്ലിം രാഷ്‌ട്രങ്ങള്‍ യഥാർത്ഥത്തിൽ ഖിലാഫത്ത് ആരംഭിച്ചത്. 1919 ല്‍ തന്നെ ഇന്ത്യയില്‍ ഖിലാഫത്ത് പ്രസ്ഥാനം തുടങ്ങി.
ഖിലാഫത്ത് പ്രശ്നത്തിൽ ഹിന്ദുസമൂഹം മുഹമ്മദീയരുമായി സഹകരിച്ചാല്‍ ഹിന്ദു മുസ്ലിം മൈത്രി വര്‍ദ്ധിക്കുമെന്നും ഈ മൈത്രി സ്വാതന്ത്ര്യ സമരത്തെ ശക്തിപ്പെടുത്തുമെന്നും മഹാത്മാഗാന്ധിയും കോണ്‍ഗ്രസ്സും വിശ്വസിച്ചു. അങ്ങനെ 1920 ആഗസ്റ്റ് 1 ഖിലാഫത്ത് ദുഖദിനമായി ആചരിച്ചു. സെപ്റ്റംബര്‍ മാസത്തില്‍ കല്‍ക്കത്ത യോഗത്തില്‍ മഹാത്മാ ഗാന്ധി സഹകരണ ത്യാഗ പ്രമേയം അവതരിപ്പിച്ചു.
ഡിസംബര്‍ മാസത്തില്‍ നാഗ്പൂരില്‍ ചേര്‍ന്ന യോഗത്തില്‍ പ്രമേയത്തെ ഒന്നുകൂടി സ്ഥിരപ്പെടുത്തി . ഹിന്ദു മുസ്ലിം മൈത്രിയും അക്രമ രാഹിത്യവുമാണു സഹകരണ ത്യാഗത്തിന്റെ തറക്കല്ലുകള്‍ ആയി പ്രമേയത്തില്‍ രേഖപ്പെടുത്തിയത്.എന്നാല്‍ തറക്കല്ലുകളെ ഇളക്കുക മാത്രമല്ല അതിന്റെ ഒരംശം പോലും അവശേഷിക്കാത്ത രീതിയിൽ ഇളക്കുക എന്ന കാര്യമാണ് മലബാർ കലാപത്തിൽ സംഭവിച്ചത്.
1920 ലെ നാഗ്പൂർ എ ഐ സി സി സമ്മേളനം ഖിലാഫത്ത് സമരം ഏറ്റെടുക്കാൻ തീരുമാനിച്ചു. അതേ വർഷം തന്നെ കേരളത്തിലും ഖിലാഫത്ത് പ്രസ്ഥാനം ആരംഭിച്ചു.
ഖിലാഫത്തിനെക്കുറിച്ച് കേരളത്തിലെ ജനങ്ങള്‍ കൂടുതല്‍ അറിഞ്ഞത് 1920ല്‍ മഞ്ചേരിയില്‍ നടന്ന കോൺഗ്രസ് സമ്മേളനത്തെ തുടര്‍ന്നാണ്. 1919ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് പാസ്സാക്കിയ മൊണ്ടേഗു ചെംസ് ഫോര്‍ഡ് ഭരണപരിഷ്‌കാരങ്ങള്‍ തൃപ്തികരമെന്നും അല്ലെന്നും കരുതുന്ന രണ്ടു വിഭാഗങ്ങളായി കോഗ്രസ് വേര്‍തിരിഞ്ഞുനില്‍ക്കുന്ന സമയത്താണ് മഞ്ചേരി സമ്മേളനം നടക്കുന്നത്.
ഖിലാഫത്തിന്റെ കാര്യത്തില്‍ ബ്രിട്ടീഷ് സര്‍ക്കാരുമായി നിസ്സഹകരണം എന്നതായിരുു ഗാന്ധിജിയുടെ നിലപാട്. എന്നാല്‍ മറ്റൊരു പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന ആനി ബസന്റിന് ഗാന്ധിജിയുടെ ഈ നിലപാടിനോട് യോജിപ്പുണ്ടായിരുന്നില്ല. മൊണ്ടേഗു ചെംസ് ഫോര്‍ഡ് ഭരണപരിഷ്‌കാരത്തിനനുകൂലമായ പ്രമേയം പാസ്സാക്കുകയായിരുന്നു ആനിബസന്റിന്റെ ലക്ഷ്യം.
ഇതംഗീകരിപ്പിക്കാനാണ് ആനിബസന്റിന്റെ അനുയായിയായ മഞ്ചേരി രാമയ്യരുടെ നേതൃത്വത്തില്‍ ഭൂരിഭാഗം പ്രതിനിധികളും എത്തിയത്. ഇവരില്‍ നല്ലൊരു വിഭാഗം മുസ്ലീങ്ങളായിരുന്നു. ഖലീഫയെ മാറ്റിയ ബ്രി’ട്ടീഷ് സര്‍ക്കാരിന്റെ നടപടിയെ ആനിബസന്റ് ശക്തമായി എതിര്‍ത്തെങ്കിലും ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ നിസ്സഹകരണം എന്ന നിലപാടിനെ ആനിബസന്റ് അനുകൂലിച്ചില്ല.
മഹാത്മാഗാന്ധി, മൗലാനാ മുഹമ്മദലി, ഷൗക്കത്തലി തുടങ്ങിയവരുടെ അഭിപ്രായങ്ങള്‍ക്ക് ഇത് എതിരാണെ് മനസ്സിലായതോടെ മഞ്ചേരി രാമയ്യര്‍ സംഘടിപ്പിച്ചു കൊണ്ടുവവരാണെങ്കിലും ഭൂരിഭാഗം പ്രതിനിധികളും കളംമാറ്റി ചവിട്ടുകയും ഖിലാഫത്ത് പ്രമേയത്തിന് അനുകൂലമായി നിലപാടെടുക്കുകയും ചെയ്തു. 1920 ൽ നിസ്സഹകരണ പ്രസ്ഥാനത്തെക്കുറിച്ച് വിശദീകരിക്കാന്‍ ഗാന്ധിജിയും മൗലാനാ ഷൗക്കത്തലിയും കോഴിക്കോട്ടെത്തിയിരുന്നു. കോഴിക്കോട് കടപ്പുറത്ത് നടന്ന യോഗത്തില്‍ ഇരുപതിനായിരത്തോളം പേർ പങ്കെടുത്തു
1921നു മുന്‍പും അനേകം മാപ്പിള ലഹളകള്‍ നടന്നിട്ടുണ്ടെങ്കിലും 21ലെ ലഹളയ്‌ക്ക് തുടക്കം കുറിച്ചത് തിരൂരങ്ങാടിയിലായിരുന്നു. കലാപത്തിലെ പ്രധാന നേതാവായിരുന്ന ആലിമുസ്ല്യാര്‍ മഞ്ചേരിക്കടുത്ത നെല്ലിക്കുത്ത് എന്ന പ്രദേശത്തു ജനിച്ച ആളായിരുന്നുവെങ്കിലും തിരൂരങ്ങാടി പള്ളി കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. മതപണ്ഡിതനെന്ന നിലയ്‌ക്ക് നൂറുകണക്കിനു ശിഷ്യന്‍ മാരാണ് ആലിമുസ്ല്യാര്‍ക്കുണ്ടായിരുന്നത്. അവരിലൊരാളായിരുന്നു കലാപത്തിലെ മറ്റൊരു പ്രമുഖ നേതാവായിരുന്ന വാരിയന്‍കുന്നന്‍ മുഹമ്മദ് ഹാജി.
കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഖിലാഫത്ത് പ്രസ്ഥാനം ആരംഭിച്ചതു മുതല്‍ അതിനെ ചെറുക്കാനുള്ള നടപടികള്‍ തുടങ്ങിയിരുന്നു. കലാപം തുടങ്ങിയ ആഗസ്റ്റിന് രണ്ടു മാസം മുമ്പുതന്നെ പൂക്കോട്ടൂരില്‍ കലാപത്തിന്റെ ആദ്യസൂചനകള്‍ കണ്ടു തുടങ്ങി. നിലമ്പൂര്‍ രാജകുടുംബത്തിന്റെ വകയായുള്ള പൂക്കോട്ടൂരിലെ കോവിലകത്ത് താമസിച്ചിരുന്ന ആറാം തമ്പുരാനും കാര്യസ്ഥനായ കളത്തിങ്ങല്‍ മമ്മദും തമ്മിലുള്ള തര്‍ക്കമാണ് പൂക്കോട്ടൂരില്‍ സംഘര്‍ഷത്തിന് തുടക്കമിട്ടത്.
ഖിലാഫത്ത് പ്രവര്‍ത്തനങ്ങളുമായി സജീവമായി രംഗത്തിറങ്ങിയിരുന്ന മമ്മദ് ഇതിനിടെ കോവിലകം കാര്യസ്ഥന്‍ എന്ന നിലയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടിരുന്നു. കോവിലകത്തുനിന്ന് ഒരു തോക്ക് കളവു പോയിട്ടുണ്ടെന്ന കേസില്‍ മമ്മദിനെ പോലീസ് സ്റ്റേഷനിലേയ്‌ക്ക് വിളിപ്പിച്ചിരുന്നു. മമ്മദിന്റെ വീട്ടില്‍ തോക്കുണ്ടോ എന്നറിയാന്‍ പോലീസ് പരിശോധനയും നടത്തി.
ഈ കളവും പരിശോധനയും തന്നെ ഉപദ്രവിക്കാനായി വള്ളുവമ്പ്രം അധികാരിയും പൂക്കോട്ടൂര്‍ കോവിലകത്തെ ആറാം തിരുമുല്പാടും കൂടി കല്‍പ്പിച്ചുകൂട്ടി ഉണ്ടാക്കിയതെന്നായിരുന്നു മമ്മദിന്റെ ധാരണ. പേരാപ്പുറവന്‍ അഹമ്മദ്കുട്ടിയായിരുന്നു അന്ന് വള്ളുവമ്പ്രം അധികാരി. മലപ്പുറം നേര്‍ച്ചയുടെ ഭാഗമായി പുല്ലാരയില്‍ നടത്താറുള്ള നേര്‍ച്ചയ്‌ക്ക് ഖിലാഫത്ത് ദു:ഖം കാരണം ചെണ്ടകൊട്ടലും കുഴല്‍വിളിയും വേണ്ടാ എന്ന് ഒരു പക്ഷവും അതു തുടരണമെന്ന മറ്റൊരു പക്ഷവുമുണ്ടായിരുന്നു. ചെണ്ടകൊട്ടു വേണ്ടാ എന്ന് മമ്മദും വേണം എന്ന് അധികാരിയും ശഠിച്ചു. ഇതും ഒരു ചേരിതിരിവിന് കാരണമായി.
ഇതിനിടെ തോക്കുകേസുമായി ബന്ധപ്പെട്ട് മമ്മദിനോട് കോവിലകത്തേയ്‌ക്കുവരാന്‍ സി.ഐ നാരായണമേനോന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആയുധധാരികളായ ഇരുനൂറോളം പേരുമായിട്ടാണ് മമ്മദ് കോവിലകത്തെത്തിയത്. തന്ത്രപൂര്‍വ്വം നാരായണമേനോന്‍ ഇവരെ പറഞ്ഞയച്ചു. ബ്രിട്ടീഷ് അധികാരികളെ ഈ സംഭവം ചൊടിപ്പിക്കുക തന്നെ ചെയ്തു. ആഗസ്റ്റ് 1 നാണ് ഈ സംഭവം നടന്നതെങ്കിലും ഇതിനുമേല്‍ ബ്രിട്ടീഷുകാര്‍ യാതൊരു നടപടിയും കൈക്കൊണ്ടിരുന്നില്ല.
പിന്നീട് ആഗസ്റ്റ് 18 ന് മാത്രമാണ് മാപ്പിളമാരെയും കോണ്‍ഗ്രസ് നേതാവ് എം.പി.നാരായണമേനോനെയും പ്രതിയാക്കി വാറണ്ട് പുറപ്പെടുവിച്ചത്. ഇവരെ പിടിക്കാന്‍ പൂക്കോട്ടൂരിലേയ്‌ക്ക് പട്ടാളമോ പൊലീസോ എത്തുമെന്നായിരുന്നു ജനങ്ങള്‍ ധരിച്ചിരുന്നത്. എന്നാല്‍ 19 ന് രാത്രി കോഴിക്കോട് നിന്ന് പുറപ്പെട്ട വെള്ളപ്പട്ടാളം പൂക്കോട്ടൂരിനു പകരം തിരൂരങ്ങാടിയിലേയ്‌ക്കാണ് തിരിച്ചത്.
സംഘത്തിന് നേതൃത്വം നല്‍കിയത് മലബാര്‍ ജില്ലാ കളക്ടര്‍ തോമസ്, ജില്ലാ പൊലീസ് സൂപ്രണ്ട് ഹിച്ച്‌കോക്ക്, ഡെപ്യൂട്ടി സൂപ്രണ്ട് ആമു എന്നിവരായിരുന്നു. കോഴിക്കോടു നിന്നുള്ള പട്ടാളത്തിനും റിസര്‍വ്വ് പൊലീസിനുമൊപ്പം മലപ്പുറം സ്‌പെഷ്യല്‍ ഫോഴ്‌സില്‍ നിന്നും 60 പൊലീസുകാരും തിരൂരങ്ങാടിയിലേയ്‌ക്ക് പുറപ്പെട്ടിരുന്നു. ഇവരെല്ലാവരും ആഗസ്റ്റ് 20ന് പുലർച്ചെയാണ് തിരൂരങ്ങാടിയിൽ എത്തിയത്.
ആലിമുസ്ല്യാരെയും മറ്റും പിടിക്കാനുള്ള ഉദ്ദേശ്യത്തോടെയായിരുന്നു സൂപ്രണ്ടും പട്ടാളവും തിരൂരങ്ങാടിയില്‍ എത്തിയത്. കിഴക്കെ പള്ളി എന്നറിയപ്പെടുന്ന തിരൂരങ്ങാടി പള്ളിയായിരുന്നു പട്ടാളം ആദ്യം വളഞ്ഞത്. ഡെപ്യൂട്ടി സൂപ്രണ്ട് ആമുവും തിരൂരങ്ങാടിക്കാരന്‍ തന്നെയായ ഹെഡ് കോണ്‍സ്റ്റബിള്‍ മൊയ്തീനുമാണ് ആദ്യം പള്ളിയിലേയ്‌ക്ക് കടന്നത്. ആലിമുസ്ല്യാരെ കിട്ടിയില്ലെങ്കിലും അപ്രധാനികളായ മൂന്നുപേരെ അവര്‍ കസ്റ്റഡിയിലെടുത്തു.
ഏതാനും പൊലീസുകാരെ അങ്ങാടിക്ക് കിഴക്കുഭാഗത്ത് നിര്‍ത്തിയശേഷം സൈന്യം തിരൂരങ്ങാടി കോടതി കെട്ടിടത്തിലേയ്‌ക്കു നീങ്ങി. പട്ടാളം തിരൂരങ്ങാടി പള്ളി തകര്‍ത്തു എന്ന പ്രചരണം ഇതിനിടെ നാടെങ്ങും പരന്നിരുന്നു. ഇതോടെ പലദിക്കില്‍ നിന്നും മാപ്പിളമാര്‍ തിരൂരങ്ങാടിയിലേയ്‌ക്ക് എത്തിത്തുടങ്ങി. പടിഞ്ഞാറു ഭാഗത്തുള്ള പരപ്പനങ്ങാടി വഴി താനൂരില്‍ നിന്നുള്ള രണ്ടായിരത്തോളം പേരടങ്ങുന്ന സംഘം വരുന്നെന്നറിഞ്ഞു കലക്ടറുടെ നേതൃത്വത്തില്‍ പട്ടാളം പടിഞ്ഞാറുഭാഗത്തേയ്‌ക്ക് നീങ്ങി.
തുടര്‍ന്ന് താനൂരില്‍നിന്നുള്ള സംഘവും പട്ടാളവും ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ എട്ടുപത്തു കലാപകാരികള്‍ കൊല്ലപ്പെട്ടു. ഇതേ സമയം തിരൂരങ്ങാടിക്ക് കിഴക്കുഭാഗത്ത് വലിയ ജനക്കൂട്ടം തടിച്ചുകൂടി. അതോടെ കിഴക്കേഅങ്ങാടിയില്‍ നിലയുറപ്പിച്ചിരുന്ന പൊലീസുകാരും കോടതി പരിസരത്തേയ്‌ക്ക് മടങ്ങി. തുടര്‍ന്ന് തക്ബീര്‍ ധ്വനികളോടെ ജനക്കൂട്ടം പടിഞ്ഞാറോട്ടു നീങ്ങി. ഇവര്‍ പൊലീസുമായി ഏറ്റുമുട്ടി. ഇതിനിടയില്‍ അസിസ്റ്റന്റ് സൂപ്രണ്ട് ജോണ്‍സണ്‍, ഹെഡ് കോണ്‍സ്റ്റബിള്‍ മൊയ്തീന്‍ എന്നിവര്‍ ജനക്കൂട്ടത്തിനിടയില്‍പ്പെട്ടു. കലാപകാരികളുടെ വെട്ടേറ്റ രണ്ടുപേരും മരിച്ചു. റൗലി എന്ന ഉദ്യോഗസ്ഥനും രണ്ടു പൊലീസുകാരും കൂടി ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ മരിച്ചു. വൈകിട്ടാണ് ഇവരുടെ മൃതശരീരം കിട്ടിയത്.
കുറേ കലാപകാരികളും പൊലീസിന്റെ വെടിയേറ്റ് മരണപ്പെട്ടു. കലാപകാരികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട റൗലിയുടെയും ജോണ്‍സന്റെയും ശവങ്ങള്‍ അടുത്ത ദിവസം തിരൂരങ്ങാടിയില്‍ മറവു ചെയ്ത ശേഷം കലക്ടറും പരിവാരങ്ങളും കോഴിക്കോടേക്ക് തിരിച്ചു. തിരൂരങ്ങാടിയില്‍ നിന്ന് പൊലീസ് പിരിച്ചുവിട്ട ജനക്കൂട്ടം നാടെമ്പാടും അക്രമം അഴിച്ചുവിട്ടിരുന്നു.
പരപ്പനങ്ങാടി റയില്‍വേസ്റ്റേഷന്‍ ആക്രമിച്ച കലാപകാരികള്‍ ട്രാക്കുകള്‍ തകര്‍ത്തു. ഇതിനിടെ കലക്ടറും സംഘവും കോഴിക്കോട്ടേക്കു പോയത് രക്ഷപ്പെട്ടതാണെന്ന ധാരണ പരന്നു. ബ്രിട്ടീഷ് ഭരണം ഇല്ലാതായി എന്നാണ് മാപ്പിള കലാപകാരികള്‍ കരുതിയത്. ഇതോടെ നാടെമ്പാടും ഇവരുടെ അഴിഞ്ഞാട്ടമായി. ബ്രിട്ടീഷുകാര്‍ സ്ഥലം വിട്ടുമെന്നും ഇനി തങ്ങളുടെ ഭരണമാണെന്നും കരുതി. ഇനി ഈ നാട്ടില്‍ രണ്ട് മതങ്ങള്‍ ആവശ്യമില്ലെന്നും തങ്ങളുടെ മതം മാത്രം മതിയെന്നും അവര്‍ തീരാമാനിച്ചു.
ഹിന്ദുക്കളുടെ ഭവനങ്ങള്‍ കൊള്ളയടിക്കാനും അവരെ ഇസ്ലാമിലേയ്‌ക്ക് മതപരിവര്‍ത്തനം നടത്താനും ശ്രമങ്ങള്‍ ആരംഭിച്ചു. അന്നു വൈകിട്ട് പൂക്കോട്ടൂരില്‍ 200 ല്‍ അധികം കലാപകാരികള്‍ സംഘടിച്ചിരിക്കുകയായിരുന്നു. തിരൂരങ്ങാടി പള്ളി പട്ടാളം തകര്‍ത്തുവെന്നായിരുന്നു പ്രചാരണമെങ്കിലും ജനക്കൂട്ടം അങ്ങോട്ടേക്കല്ല മാര്‍ച്ച് ചെയ്തത്. ഇവര്‍ 30 മൈല്‍ അകലെയുള്ള നിലമ്പൂരിലേയ്‌ക്കായിരുന്നു മാര്‍ച്ച് ചെയ്തത്. നിലമ്പൂര്‍ കോവിലകത്തെ മുഴുവന്‍ അംഗങ്ങളെയും കൊലപ്പെടുത്തിയശേഷം തിരികെ തിരൂരങ്ങാടിയില്‍ പോകാമെന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍.
നിലമ്പൂരിലേയ്‌ക്കുള്ള യാത്രയില്‍ എടവണ്ണ പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുകയും ഒരു കോണ്‍സ്റ്റബിളിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. നിലമ്പൂര്‍ ടൗണിലെത്തിയ ലഹളക്കാര്‍ പൊലീസ് ….. ഇന്‍സ്‌പെകടറെയും കൂടെക്കൂട്ടി. അയാളുടെ തൊപ്പി അഴിപ്പിച്ചിരുന്നു. കോവിലകത്ത് ലഹളക്കാരെ തടയാന്‍ ചില കാവല്‍ക്കാര്‍ ശ്രമിച്ചെങ്കിലും എണ്ണത്തില്‍ കുറവായ അവര്‍ക്ക് ലഹളക്കാരെ ചെറുക്കാന്‍ കഴിഞ്ഞില്ല.
കാവല്‍ക്കാരില്‍ ഒരാള്‍ അക്രമികള്‍ക്ക് നേരെ വെടിയുതിര്‍ത്തിരുന്നു. ഒടുവില്‍ കാവല്‍ക്കാരെല്ലാം പ്രാണരക്ഷാര്‍ഥം ഓടിപ്പോയി. ഇവര്‍ ഒളിച്ച വീടുകളും അക്രമികള്‍ തകര്‍ത്തു. കാവല്‍ക്കാരെയും അടുത്ത വീടുകളില്‍ ഉണ്ടായിരുന്നവരെയും കൊലപ്പെടുത്തി. കുട്ടികളുള്‍പ്പെടെ 14 പേരെയാണ് ലഹളക്കാര്‍ അന്ന് കൊലപ്പെടുത്തിയത്. ഇതിനിടയില്‍ കോവിലകത്തുള്ളവരെല്ലാം ചാലിയാര്‍ചുഴ കടന്ന് രക്ഷപ്പെട്ടിരുന്നു.
നിലമ്പൂര്‍ മൊത്തം കൊള്ളയടിച്ച സംഘം തിരികെ മഞ്ചേരിയിലേയ്‌ക്കാണ് നീങ്ങിയത്. മറ്റൊരു സംഘം പൂക്കോട്ടൂരിലേയ്‌ക്ക1 തിരികെപ്പോയിരുന്നു. മഞ്ചേരിയി ലേയ്‌ക്ക് വന്ന സംഘം തക്ബീര്‍ ധ്വനികളോടെയാണ് അര്‍ദ്ധരാത്രി മഞ്ചേരി ടൗണിലെത്തിയത്. ഏഴര രക്ഷത്തോളം രൂപ സൂക്ഷിച്ചിരുന്ന മഞ്ചേരി ഖജാന കലാപകാരികള്‍ ആക്രമിച്ചു. 21ന് രാത്രിയില്‍ നടന്ന ആക്രമണത്തില്‍ ഖജാന പൂര്‍ണ്ണമായും തകര്‍ക്കാന്‍ കലാപകാരികള്‍ക്ക് കഴിഞ്ഞില്ല.
22ന് ഉച്ചയ്‌ക്കുശേഷമാണ് പൂട്ടു പൊളിക്കാന്‍ ഇവര്‍ക്കു സാധിച്ചത്. ഖജാനയിലുണ്ടായിരുന്ന പണമെല്ലാം വാരിക്കൊണ്ടുപോയി. മഞ്ചേരി ജയിലില്‍ ഉണ്ടായിരുന്ന തടവുകാരെയെല്ലാം തുറന്നുവിട്ടു. ജനക്കൂട്ടത്തിന് യാതൊരു ഭയവുമുണ്ടായിരുന്നില്ല. അക്രമികളുടെ എണ്ണം കൂട്ടാന്‍ പള്ളികളില്‍ നിന്ന് ‘നകാരം’ എന്ന പെരുമ്പറ മുഴക്കിയിരുന്നു. ഇത് കേട്ടാണ് ആളുകള്‍ കൂട്ടം കൂടുക. ജയില്‍ തകര്‍ത്ത കലാപകാരികള്‍ വാര്‍ഡന്‍ അച്യുതന്‍ നായരെയും തടവുകാരില്‍ ഹിന്ദുക്കളായിരുന്ന രണ്ടു പേരെയും മതംമാറ്റി. കൊള്ളയും വ്യാപകമായി.
20നാണ് തിരൂരങ്ങാടിയില്‍ പട്ടാളവും കലാപകാരികളും ഏറ്റുമുട്ടിയതെങ്കിലും ആ ദിവസം തന്നെ മറ്റിടങ്ങളിലും അക്രമം വ്യാപകമായി. മുന്‍കൂട്ടി നിശ്ചയിച്ചതു പോലെയാണ് വിവിധ സ്ഥലങ്ങളില്‍ ആക്രമണം നടന്നത്. 21 മുതല്‍ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകളില്‍പ്പെട്ട ഹിന്ദുക്കള്‍ അനുഭവിച്ച സങ്കടത്തിന് കയ്യും കണക്കുമില്ല. ചെറുതും വലുതുമായ സംഘങ്ങളാണ് കൊള്ളയും കൊലയും നടത്തിയത്. ചിലതില്‍ 15 ഉം 20 ഉം അംഗങ്ങളായിരുന്നെങ്കില്‍ ചിലതില്‍ 100 ഉം 200 ഉം പേരുണ്ടായിരുന്നു.
തുർക്കിയിലെ ഖലീഫയെ സ്ഥാനഭ്രഷ്ടനാക്കിയതിന്റെ പേരിൽ ആരംഭിച്ച കലാപം ഇതര മതവിശ്വാസികൾക്ക് നേരേ തിരിഞ്ഞതോടെ ഏറനാട് വള്ളുവനാട് താലൂക്കുകളിലെ ഹിന്ദുക്കളുടെ ജീവിതം ദുരിതപൂർണമാവുകയായിരുന്നു .ജാതീയമായ വിവേചനങ്ങളുടെ പേരിൽ പരസ്പരം ദ്രോഹിച്ചിരുന്ന ഹിന്ദു സമൂഹം മാപ്പിളമാർ വരുന്നു എന്നു കേട്ടാൽ ഓടിരക്ഷപ്പെടുകയല്ലാതെ ഒരിക്കൽ പോലും ചെറുത്തു നിൽപ്പിനു തുനിഞ്ഞിരുന്നില്ല. മതഭ്രാന്തിളകിയ കലാപകാരികൾക്ക് പക്ഷേ ഒട്ടും വിവേചനമില്ലായിരുന്നു . നമ്പൂതിരിയേയും നായരേയും തീയനേയും ചാലിയനേയും ചെറുമനേയുമെല്ലാം ഒറ്റസ്വത്വത്തിലാണവർ കണക്കു കൂട്ടിയത്
കാഫിർ !
1921 ആഗസ്റ്റ് മാസത്തില്‍ തിരൂരങ്ങാടിയിലാണ് മാപ്പിളലഹള ആരംഭിച്ചതെങ്കിലും സെപ്റ്റംബര്‍ പകുതിയോടെയാണ് വേങ്ങര ഭാഗങ്ങളില്‍ അക്രമം ആരംഭിച്ചത്. സെപ്റ്റംബര്‍ അവസാനത്തോടെയാണ് ലഹളക്കാര്‍ മഞ്ചേരി ജയില്‍ ആക്രമിച്ച് രക്ഷപ്പെടുത്തിയ അബ്ദുള്ളക്കുട്ടിയും കുഞ്ഞലവിയും കണ്ണമംഗലത്ത് പടപ്പറമ്പില്‍കാരുടെ വീട്ടിൽ താമസമാക്കിയത്. ഇവർ ഹിന്ദുക്കളെ മതംമാറ്റാനും അതിനു സമ്മതിക്കാത്തവരെ കൊല്ലാനും തുടങ്ങി. മതം മാറാൻ തയ്യാറാകാത്തവർക്ക് ഉടനടി മരണമായിരുന്നു വിധി . മരിക്കാൻ ഭയമുള്ളവർ കണ്ണീരോടെ മതം മാറി . ലഹളത്തലവന്മാരായ കുഞ്ഞലവിയും ലവക്കുട്ടിയും മതം മാറ്റത്തിന് ചുക്കാൻ പിടിച്ചതിന്റെ നിരവധി വിവരണങ്ങൾ ഇരകളുടെ ഭാഗത്ത് നിന്ന് കോൺഗ്രസ് ഓഫീസിൽ ലഭിച്ചിരുന്നു.
1921 ഒക്ടോബർ 12 ന് വയമ്പുറം അധികാരിയുടെ വീട്ടിൽ സംഭവിച്ച ക്രൂരതകൾ അത്തരത്തിൽ വിവരിക്കപ്പെട്ടവയിൽ ഒന്നാണ് . നെല്ലു കുത്തിക്കൊണ്ട് നിന്ന സ്ത്രീകളെപ്പോലും വാളിനിരയാക്കിയ നരാധമന്മാർ പുരുഷന്മാരെ ഓടിച്ചിട്ട് പിടിച്ച് വെട്ടിക്കൊല്ലുകയായിരുന്നു . പട്ടാളം വരുന്നെന്ന് കേൾക്കുമ്പോൾ മാത്രമാണ് കലാപകാരികൾക്ക് അല്പം പേടിയുണ്ടാവുന്നത് . തങ്ങളുടെ അധീനതയിലുള്ള സംഘങ്ങളെ വിട്ട് ഇവർ പലപ്പോഴും ഓടിയൊളിക്കുമായിരുന്നു. മതം മാറ്റാൻ പിടിച്ചു കൊണ്ട് പോകപ്പെട്ട പലരും രക്ഷപ്പെട്ടത് അങ്ങനെയാണ്.
ലഹള സംഘങ്ങൾ വിവിധ വിഭാഗങ്ങളായി തിരിഞ്ഞായിരുന്നു ആക്രമണം. ഒരുകൂട്ടർ വെട്ടിക്കൊല്ലുമ്പോൾ മറ്റൊരു കൂട്ടർ വീട് കൊള്ള ചെയ്യും . ഇനിയൊരു കൂട്ടരുടെ ജോലി പുരയ്‌ക്ക് തീവയ്‌ക്കലാണ് . വള്ളിക്കുന്നിൽ കലാപകാരികൾ കാണിച്ചത് മാപ്പർഹിക്കാത്ത ക്രൂരതകളായിരുന്നു. നൂറിലധികം വീടുകൾ തീയിട്ട് നശിപ്പിച്ചു , പുരുഷന്മായും കുട്ടികളേയും വെട്ടിക്കൊന്ന് പുഴയിൽ തള്ളി.ഗർഭിണിയുടെ വയറ്റിൽ വെട്ടേറ്റ് കുട്ടി പുറത്ത് വന്ന് മരിച്ച ദാരുണമായ സംഭവം നടന്നത് ഇവിടെയാണ് . കൊലയും കൊള്ളിവെപ്പും മാത്രമല്ല ഹിന്ദുസമൂഹത്തിന് കാണേണ്ടിവന്നത് . തങ്ങളുടെ കണ്മുന്നിൽ വച്ച് അമ്മ പെങ്ങന്മാരെ ലഹളക്കാർ ബലാത്സംഗം ചെയ്യുന്ന കാഴ്ചയും അവർക്ക് കാണേണ്ടീ വന്നു.
മലബാർ കലാപ കാലത്തെ ചരിത്രസ്മാരകങ്ങൾ മിക്കതും സംരക്ഷിക്കപ്പെട്ടു . പക്ഷേ ഇരകളുടെ ഭാഗത്ത് നിന്നും ഒരു സ്മാരകം പോലും സംരക്ഷിക്കപ്പെട്ടില്ല . ഭാവി തലമുറയ്‌ക്ക് ഞെട്ടലോടെ മാത്രം കാണാൻ കഴിയുമായിരുന്ന തൂവൂർ കിണറാണ് അതിലൊന്ന് . അർദ്ധരാത്രി തൂവൂരിലെ നൂറോളം വീടുകൾ വളഞ്ഞ കലാപകാരികൾ എല്ലാവരോടും പുറത്തിറങ്ങാൻ കൽപ്പിച്ചു.പുരുഷന്മാരെ ചേരിക്കമ്മൽ കുന്നിലെത്തിച്ച് അതിനു ശേഷം പാങ്ങോട്ടേക്ക് കൊണ്ടു പോയി. അവിടെ വച്ച് പുരുഷന്മാരെ വിചാരണ ചെയ്തു. മുസ്ലിം കലാപകാരികളെ എതിർത്ത പട്ടാളക്കാരെ സഹായിച്ചു എന്ന കുറ്റം ചുമത്തി . എല്ലാവരുടേയും തലവെട്ടാൻ തീരുമാനിച്ചു. അവിടെയുള്ള കിണറിന് സമീപത്തേക്ക് കുഞ്ഞാടുകളെയെന്ന പോലെ ആട്ടിത്തെളിച്ചു കൊണ്ടുവന്ന ബന്ധനസ്ഥരായ ആ പാവങ്ങളെ ഓരോരുത്തരെയായി കഴുത്ത് വെട്ടി കിണറ്റിലിട്ടു. ആറു മാസത്തിന് ശേഷം സ്ഥലം സന്ദർശിച്ച കോൺഗ്രസ് നേതാവും ഖിലാഫത്ത് സമര നായകനുമായ കെ മാധവൻ നായർ ഇരുപതിലധികം തലയോട്ടികൾ കിണറ്റിൽ കണ്ടുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്
ഹിന്ദുക്കൾക്ക് മാത്രമല്ല ക്രിസ്ത്യാനികൾക്കും മലബാർ ലഹളയുടെ ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിന്റെ ഉദാഹരണമാണ് 1921 ഒക്ടോബറിൽ നടന്ന കൊടക്കൽ സംഭവം. ഒക്ടോബർ 2 ന് രാത്രി 11 മണിയോടെ ആയുധധാരികളായ ഒരു കൂട്ടം ലഹളക്കാർ കൊടക്കലിൽ എത്തി ഒരു ചായക്കടയുടെ വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന ജേക്കബ്ബ് , ഐസക്ക് എന്നിവരെ വെട്ടിക്കൊന്നു. പിന്നീട് യേശുമിത്രൻ എന്ന അദ്ധ്യാപകനേയും അയാളുടെ കുടുംബത്തേയും ആക്രമിച്ചു. യേശുമിത്രൻ മരിച്ചു. തുടർന്ന് വീട്ടിലുള്ളതെല്ലാം കൊള്ളയടിച്ചു. പട്ടാളം വരുന്നെന്ന് കേട്ടതോടെ ലഹളക്കാർ പലായനം ചെയ്തതാണ് ക്രിസ്ത്യാനികൾക്ക് രക്ഷയായത് . എങ്കിലും കൂടുതൽ ലഹളകൾ ഭയന്ന് കൊടക്കലിലെ ക്രിസ്ത്യാനികൾ നാടുവിടുകയായിരുന്നു.
മലബാർ കലാപ കാലത്ത് ഏറ്റവുമധികം ക്രൂരകൃത്യങ്ങളിൽ ഏർപ്പെട്ടത് കൊന്നാറ തങ്ങളും വാരിയൻ കുഞ്ഞഹമ്മദ് ഹാജിയുമായിരുന്നു. ചെമ്പ്രശ്ശേരി തങ്ങളും ഒട്ടും മോശമായിരുന്നില്ല . ലഹളത്തലവന്മാരായിരുന്ന കുഞ്ഞലവിയും ലവക്കുട്ടിയും ഇവർക്ക് പറ്റിയ സേനാനികളുമായിരുന്നു . മാപ്പിള ലഹളക്കാലത്ത് മതം മാറ്റപ്പെട്ടവരിൽ വലിയൊരു വിഭാഗത്തെയും മാറ്റിയത് കൊന്നാറ തങ്ങളും വാരിയം കുന്നനുമാണ്.
1921 ൽ നടന്ന കലാപത്തിനു മുൻപ് അൻപതോളം കലാപങ്ങൾ മലബാറിൽ നടന്നിട്ടുണ്ട്. ജന്മിമാർക്കെതിരെ കുടിയാന്മാരുടെ സമരമായിരുന്നു ഇതെന്ന് പിൽക്കാലത്ത് വ്യാഖ്യാനിക്കപ്പെട്ടുവെങ്കിലും ഈ കലാപങ്ങളിലെല്ലാം മതം പ്രധാന ഘടകമായിരുന്നു. ഇസ്ലാമിലേക്ക് മതം മാറിയ ഒരാൾ തിരിച്ച് സ്വധർമ്മത്തിലേക്ക് വന്നതിനു പോലും കലാപങ്ങൾ നടന്നിട്ടുണ്ട്. ജന്മി – കുടിയാൻ പ്രശ്നത്തിൽ മതം മാറ്റത്തിനെന്ത് പ്രസക്തിയാണുള്ളത് ? .
രണ്ടോ മൂന്നോ പേർ ചേർന്നാണ് ലഹള തുടങ്ങുന്നതെങ്കിലും ക്രമേണ സംഖ്യ കൂടുന്നു. യാത്രാമധ്യേ കാണു അമുസ്ലീങ്ങളെ തൊപ്പിയിടീക്കുകയോ വധിക്കുകയോ ചെയ്യും. പിന്നീട് ക്ഷേത്രങ്ങൾ നശിപ്പിക്കും. തുടർന്ന് ഇത് ഒരു ഹിന്ദുവിരുദ്ധ ലഹളയായി മാറും. പലപ്പോഴും നോമ്പുകാലത്താണ് ലഹളകൾ നടക്കാറുള്ളത്. ലഹളക്കാർ വരുന്നു എന്നു കേട്ടാൽ ഓടി രക്ഷപ്പെടുകയല്ലാതെ ഹിന്ദുക്കൾ ചെറുത്തുനിന്ന സംഭവങ്ങൾ തീരെ ഇല്ല എന്നു തന്നെ പറയാം.
1836 നും 1853 നും മധ്യേ 22 മുസ്ലീം കലാപങ്ങളാണ് മലപ്പുറത്തും പരിസരത്തും നടത്. വേങ്ങര, മങ്കട, പള്ളിപ്പുറം, ഇരുമ്പൂഴി എിവിടങ്ങളിലാണ് ആദ്യലഹളകൾ നടന്നത്. 1849ലാണ് സാമാന്യം വലിയ ഒരു മാപ്പിള ലഹള നടക്കുന്നത്. തോരങ്ങൽ അത്തൻ കുരിക്കൾ എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘം മുസ്ലീങ്ങള്‍ 1849 ആഗസ്റ്റ് 28 ന് മരനാട് നമ്പൂതിരിപ്പാടിനെയും തിയ്യ സമുദായത്തിൽപ്പെട്ട’ ഒരാളെയും കൊല്ലുകയും മഞ്ചേരി കുത്തമ്പലം കൈയടക്കുകയും ചെയ്തു. 32 പേരാണ് ലഹളക്കാരിൽ ഉണ്ടായിരുന്നത്. ക്ഷേത്രം അവര്‍ നശിപ്പിക്കുകയും ചെയ്തു. പിന്നീട് പട്ടാളമെത്തിയപ്പോൾ ലഹളക്കാർ അവരോടേറ്റു മുട്ടി മരിക്കുകയാണുണ്ടായത് .
തുർക്കിയിലെ ഖിലാഫത്തിനു മുന്നിൽ ലോകം മുഴുവൻ കീഴടങ്ങണം എന്ന ഭാന്തമായ ചിന്ത മലപ്പുറം മേഖലയിലെ മുസ്ലിങ്ങളിലെ ന്യൂനപക്ഷത്തെ സ്വാധീനിച്ചതാണ് മിക്ക കലാപങ്ങൾക്കും കാരണം . മലപ്പുറം ആണ്ടു നേർച്ച എന്ന പേരിൽ ഇന്നും നടത്തുന്ന ആഘോഷത്തിന്റെ പിന്നിലും ഇത്തരമൊരു കഥയുണ്ട് . സാമൂതിരിയുടെ അനുയായിയായ പാറനമ്പിയുടെ അധീനതയിലുള്ള പ്രദേശമായിരുന്നു മലപ്പുറം . കടത്തനാട്ട് രാജാവുമായുള്ള യുദ്ധത്തിൽ തന്നെ സഹായിച്ചതിന് ആലി മരയ്‌ക്കാരേയും അനുയായികളേയും പാറ നമ്പി കൂടെ കൂട്ടി . അവർക്കായി ഒരു പള്ളിയും നിർമ്മിച്ചു. നികുതി പിരിവ് വിശ്വസ്തനായ ആലി മരയ്‌ക്കരെ നമ്പി ഏൽപ്പിച്ചു .
ആ നമ്പിയുടെ കാലം കഴിഞ്ഞ് അടുത്ത നമ്പി വന്നപ്പോഴും ആലി മരയ്‌ക്കാരുടെ സ്ഥാനത്തിന് ഇളക്കം തട്ടിയില്ല . എന്നാൽ യമനിൽ നിന്നും എത്തിയ ചില മത പണ്ഡിതന്മാർ നാട്ടിൽ ഖിലാഫത്തിന്റെ പവിത്രതയെപ്പറ്റി പഠിപ്പിച്ചു തുടങ്ങി. ഇത്തരമൊരാളെ ആലി മരയ്‌ക്കാർ പള്ളിയിൽ നിയമിച്ചു. മുസ്ലിങ്ങളിൽ അന്യമതവിദ്വേഷം പടർത്തിയത് ഇയാളായിരുന്നു . ഖിലാഫത്ത് പോലൊരു സാമ്രാജ്യം മലപ്പുറത്തും വരണമെന്ന് ഇയാൾ ഉദ്ബോധിപ്പിച്ചു തുടങ്ങി . മതത്തിനു വേണ്ടി മരിച്ചാൽ കിട്ടുന്ന സ്വർഗത്തെപ്പറ്റി പറഞ്ഞ് നിരവധി പേരെ മതഭ്രാന്തരാക്കാൻ ഇയാൾക്ക് കഴിഞ്ഞു. മതത്തിനു വേണ്ടി മരിയ്‌ക്കാൻ തയ്യാറായി ചിലരെ കിട്ടുകയും ചെയ്തു.
ഇതിന്റെ ഫലമായി നാട്ടിൽ പ്രശ്നങ്ങളുണ്ടായതോടെ ആലി മരയ്‌ക്കാരും പാറ നമ്പിയും തമ്മിൽ തെറ്റി . അതിനിടെ ഒരു കുടിയാനെ ആലി മരയ്‌ക്കാർ അടിമയാക്കി വിറ്റു എന്ന വാർത്തയും വന്നു . ഇതോടെ പാറ നമ്പി ആലി മരയ്‌ക്കാരെ വിളിപ്പിച്ചു. എന്നാൽ ആയുധധാരികൾക്കൊപ്പമെത്തിയ ആലി മരയ്‌ക്കാർ പാറ നമ്പിയെ വെട്ടുകയും നമ്പിക്ക് മുറിവേൽക്കുകയും ചെയ്തു . തുടർന്ന് ഘോരയുദ്ധം നടക്കുകയും നിരവധി പേർ മരിക്കുകയും ചെയ്തു. തുടർന്ന് പാറ നമ്പിയുടെ സൈന്യവുമായി പള്ളിയിലുണ്ടായിരുന്ന ചാവേറുകൾ യുദ്ധം ചെയ്യുകയും 44 പേർ മരിക്കുകയും ചെയ്തു. ഇവരെ ശുഹദാക്കളായി അംഗീകരിച്ചു കൊണ്ട് എല്ലാ വർഷം നടത്തുന്ന ആഘോഷമാണ് മലപ്പുറം ആണ്ടു നേർച്ച.
ഈ ആണ്ടുനേർച്ചയുടെ ഭാഗമായി വന്ന പടപ്പാട്ടുകളിൽ ഏറെയും മതത്തിനു വേൺടി മരിക്കുന്നവരെ പ്രകീർത്തിച്ചു കൊണ്ടുള്ളതായിരുന്നു . അല്പമെങ്കിലും മതചിന്തയുള്ള ഒരാളുടെ രക്തത്തിനു ചൂടുപിടിക്കുന്ന വിധം ആവേശകരമായിരുന്നു ഈ പടപ്പാട്ടുകൾ . മലബാറിലുണ്ടായ ലഹളകൾക്ക് ഇതും ഒരു ഉത്പ്രേരകമായി വർത്തിച്ചു എന്നതിൽ സംശയമില്ല .
മലബാർ കലാപ കാലത്ത് മാപ്പിളമാർ കാണിച്ച ക്രൂരതകൾ ദേശവ്യാപകമായി ചർച്ച ചെയ്യപ്പെട്ടു.മാപ്പിളമാരുടെ കൈകൊണ്ട് ഹിന്ദുക്കൾ നേരിട്ട ദുർഗതി ഭയങ്കരമായിരുന്നുവെന്ന് ഡോ ഭീം റാവു അംബേദ്കർ അഭിപ്രായപ്പെട്ടു.കൊലകൾ, ബലം പ്രയോഗിച്ചുള്ള മതപരിവർത്തനം, ക്ഷേത്രധ്വംസനങ്ങൾ, ഗര്‍ഭിണികളായ സ്ത്രീകളെ വെട്ടിപ്പിളർക്കുക തുടങ്ങി സ്ത്രീകളുടെ നേർക്ക് ഹീനമായ പെരുമാറ്റം, കൊള്ളിവയ്പ്പ് എന്ന് വേണ്ട മൃഗീയവും അനിയന്ത്രിതവുമായ കാട്ടാളത്തത്തിന്റെ എല്ലാ ദുഷ്കൃത്യങ്ങളും ഹിന്ദുക്കളുടെ മേൽ മാപ്പിളമാർ നിർബാധം നടത്തിയെന്ന് അംബേദ്കർ പാകിസ്ഥാൻ ഓർ ദി പാർട്ടീഷൻ ഓഫ് ഇന്ത്യ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തി.
മാപ്പിളമാർ വ്യാപകമായി കൊലയും കൊള്ളയും നടത്തിക്കൊണ്ടിരുന്നു. മതപരിവര്‍ത്തനം നടത്താന്‍ വിസമ്മതിക്കുന്ന ഹിന്ദുക്കളെ കൊല്ലുകയോ ആട്ടിപ്പായിക്കുകയോ ചെയ്യുന്നു. അങ്ങിനെ ഒരു ലക്ഷം പേര്‍ക്കെങ്കിലും സര്‍വ്വസവും ഉപേക്ഷിച്ച് ഉടുവസ്ത്രം മാത്രമായി പാലായനം ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് മലബാറിലെ ആദ്യ കോൺഗ്രസ് സമ്മേളനത്തിന്റെ അദ്ധ്യക്ഷയായിരുന്ന ആനി ബസന്റ് രേഖപ്പെടുത്തി.
നിര്‍ഭാഗ്യവശാല്‍ മാപ്പിളമാരുടെ അത്യാചാരങ്ങളെ സംബന്ധിച്ച വാര്‍ത്തകള്‍ തികച്ചും വാസ്തവമാണ്. അഹിംസയിലും, നിസ്സഹകരണത്തിലും വിശ്വസിക്കുന്ന ഒരാളെ സംബന്ധിച്ച്, അവര്‍ക്കനുകൂലമായി ചിന്തിക്കാന്‍ ഒന്നുമില്ല. കേവലം കാഫിറുകളായിപ്പോയി എന്ന കാരണത്താല്‍ നിസ്സഹായരായ പുരുഷന്മാരും, സ്ത്രീകളും, കുട്ടികളും നിഷ്ഠൂരമായി കൊല ചെയ്യപ്പെടുന്നുവെന്ന് ലഹള പ്രദേശങ്ങൾ സന്ദർശിച്ച കെ പി കേശവമേനോന്റെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി..മാപ്പിള ലഹള ആധാരമാക്കിമ്മഹാകവി കുമാരനാശാൻ എഴുതിയ ദുരവസ്ഥയിൽ ലഹളക്കാർ കാണിച്ച കൊടും ക്രൂരതകളെ അക്കമിട്ടു നിരത്തുന്നുണ്ട്
1921 ആഗസ്റ്റ് 20 ന് ആരംഭിച്ച് 1922 ഫെബ്രുവരി വരെ നീണ്ടു നിന്ന കലാപത്തിന് പലഘട്ടങ്ങളുണ്ടായിരുന്നു. ലഹളയെ പട്ടാളം പൂർണമായും അടിച്ചമർത്തിയ അവസാന ഘട്ടത്തിൽ പോലും ഏറനാട് വള്ളുവനാട് താലൂക്കുകളിലെ ഹിന്ദുസമൂഹം കൊലയും കൊള്ളിവെപ്പും നേരിടേണ്ടി വന്നിരുന്നു . മാപ്പിള ലഹളകളുടെ പൊതുസ്വഭാവം തന്നെ ഇതായിരുന്നു .പട്ടാളത്തിന്റെ ആക്രമത്തിന് കലാപകാരികൾ പ്രതികാരം ചെയ്യുന്നത് മിക്കവാറും ഹിന്ദുക്കളെ ആക്രമിച്ചു കൊണ്ടാണ് . തിരൂരങ്ങാടി പള്ളി ആക്രമിച്ചു എന്ന വ്യാജവാർത്ത കേട്ടയുടൻ പൂക്കോട്ടൂരിലെ മാപ്പിളമാർ പോയത് പള്ളിയെ രക്ഷിക്കാനല്ല മറിച്ച് നിലമ്പൂർ കോവിലകം ആക്രമിക്കാനായിരുന്നു .
ഹിന്ദുക്കൾ പട്ടാളത്തിനെ സഹായിച്ചത് കൊണ്ടാണ് അവർ ആക്രമിക്കപ്പെട്ടതെന്ന് വാദിക്കുന്നവരുണ്ട് . എന്നാൽ പട്ടാളം ഇറങ്ങുന്നതിന് മുൻപ് തന്നെ ലഹളക്കാർ ഹിന്ദുവീടുകൾ ആക്രമിച്ചിട്ടുണ്ടെന്നത് ഈ വാദത്തെ നിരർത്ഥകമാക്കുന്നു. മലബാറിലെ ജന്മി കുടിയാൻ പ്രശ്നങ്ങളാണ് ലഹളയ്‌ക്ക് കാരണമായതെന്നായിരുന്നു മറ്റൊരു വിലയിരുത്തൽ. മലബാറിൽ അക്കാലത്ത് ഹിന്ദു ജന്മിമാർ മാത്രമല്ല മുസ്ലിം ജന്മിമാരും ഉണ്ടായിരുന്നു . 1921 ന് മുൻപ് ബ്രിട്ടീഷുകാരുടെ ജന്മിത്വത്തിലധിഷ്ടിതമായ ഭൂപരിഷ്കരണത്തെ എതിർത്ത് പട്ടാളത്തിനെതിരെയോ സർക്കാരിനെതിരെയോ ഏതെങ്കിലും ലഹളക്കാർ യുദ്ധം ചെയ്തതായി രേഖകളില്ല . മറിച്ച് യുദ്ധമെല്ലാം പാവപ്പെട്ട ഹിന്ദുക്കൾക്ക് നേരേയായിരുന്നു . അതിൽ ഏറിയ കൂറും മതപരമായിരുന്നു താനും . മാപ്പിള ജന്മി കുടിയാനെ പുറത്താക്കിയതിനും ആക്രമിക്കപ്പെട്ടത് ഹിന്ദു കുടുംബങ്ങളായിരുന്നു. പല ജന്മിമാരേയും അംശം അധികാരിമാരേയും ലഹളക്കാർ വെറുതേ വിട്ടിട്ടുണ്ട് .1921 കാലത്ത് പോലും അംശം അധികാരിമാരെ ലഹളക്കാർ രക്ഷിച്ചതിന് ഉദാഹരണങ്ങളുണ്ട് .
പോരാട്ടം സവർണ ജന്മിമാർക്കെതിരേയും ജാതീയതയ്‌ക്കെതിരേയും ആയിരുന്നെന്ന് മറ്റൊരു വാദമുണ്ട് . അങ്ങനെയെങ്കിൽ ചാലിയരേയും തീയരേയും അഷ്ടിക്ക് വകയില്ലാത്ത പാവങ്ങളേയും കൂട്ടക്കൊല ചെയ്തതും മതപരിവർത്തനം നടത്തിയതും എന്തിനെന്ന് ചോദ്യമുയരുന്നു . സ്വാതന്ത്ര്യ സമരമായാലും കർഷക കലാപമായാലും മതപരിവർത്തനത്തിന് എന്ത് പ്രസക്തിയാണുള്ളത്. ?
മാപ്പിള ലഹള സ്വാതന്ത്ര്യ സമരമായിരുന്നോ എന്നതാണ് അടുത്ത ചോദ്യം . ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ബ്രിട്ടീഷുകാരോട് അടരാടിയവരെല്ലാം കുറഞ്ഞ പക്ഷം സ്വന്തം നാട്ടു രാജ്യം സംരക്ഷിക്കാൻ വേണ്ടിയെങ്കിലുമായിരുന്നു യുദ്ധം ചെയ്തത് . എന്നാൽ അറേബ്യയിലെ പുണ്യഗേഹങ്ങൾ ഖലീഫയുടെ അധീനതയിൽ നിന്നും മാറ്റിയതാണ് ഖിലാഫത്ത് പ്രസ്ഥാനത്തിന് കാരണമായത് . ഈ ഖിലാഫത്ത് പ്രസ്ഥാനം ബ്രിട്ടനെതിരെയുള്ള സ്വാതന്ത്ര്യസമരത്തിന് ശക്തി നൽകും എന്ന കോൺഗ്രസിന്റെ നിഗമനമാണ് ഖിലാഫത്തിനെ സ്വാതന്ത്ര്യസമരവുമായി കൂട്ടിയിണക്കാൻ കാരണം . ഗാന്ധിജി ആവിഷ്കരിച്ച അക്രമരാഹിത്യവും സഹകരണവും മാപ്പിള ലഹളക്കാലത്ത് പൂർണമായും ഇല്ലാതാവുകയായിരുന്നു. സ്വരാജിനോ രാഷ്‌ട്രത്തിനു വേണ്ടിയോ ഉള്ള സമരമായിരുന്നില്ല മാപ്പിള ലഹള എന്നത് നിക്ഷ്പക്ഷമായി ചരിത്രത്തെ നോക്കുന്ന ആർക്കും മനസ്സിലാക്കാവുന്ന കാര്യമാണ് . ബ്രിട്ടീഷുകാർക്കെതിരായ അക്രമം ആയിരുന്നില്ല അത് , മറിച്ച് കാഫിറുകൾക്കെതിരായ ആക്രമണമായിരുന്നു.
1973 ൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരുന്ന കാലത്ത് മലബാർ കലാപത്തെ സ്വാതന്ത്ര്യ സമരമായി അംഗീകരിക്കണമെന്നും പങ്കെടുത്തവർക്ക് പെൻഷനും താമ്രപത്രവും നൽകണമെന്ന് ആവശ്യമുയർന്നു. എന്നാൽ അതൊരു സാമുദായിക ലഹളയാണെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി ഉമാശങ്കർ ദീക്ഷിത് പാർലമെന്റിൽ പറഞ്ഞത് . പിന്നീട് ഇന്ദിരാഗാന്ധി തന്നെ അതിനെ സ്വാതന്ത്ര്യസമരമായി അംഗീകരിക്കുകയായിരുന്നു. അച്യുതമേനോൻ സർക്കാർ മലബാർ കലാപകാരികൾക്ക് പെൻഷൻ കൊടുക്കാനാലോചിച്ചപ്പോൾ അന്ന് പ്രതിപക്ഷത്തായിരുന്ന സിപിഎമ്മിന്റെ നേതാവ് ഇ എം എസ് അതിനെ എതിർത്തു. എന്നാൽ അതേ ഈ എം എസു തന്നെ പിന്നീട് അതിനെ മഹത്വവൽക്കരിച്ചു. താത്കാലിക ലാഭത്തിനു വേണ്ടിയായിരുന്നു ഇതെല്ലാമെന്ന് ചരിത്രം പരിശോധിക്കുന്ന ആർക്കും മനസ്സിലാക്കാം .
ചരിത്രത്തെ തമസ്കരിച്ച് ആരെയെങ്കിലുമൊക്കെ പ്രീണിപ്പിക്കാൻ കാർഷിക കലാപമെന്നും സ്വാതന്ത്ര്യസമരമെന്നും വ്യാഖ്യാനങ്ങൾ ചമച്ചു വെച്ച ഒരാളും മാപ്പിള ലഹളക്കാലത്ത് തീർത്തും ഉന്മൂലനം ചെയ്യപ്പെട്ട നിരപരാധികളെ കണക്കിലെടുക്കുന്നതേയില്ല . ഒരു സ്മാരകവും അവർക്ക് വേണ്ടി ഉയർന്നില്ല . എന്തിന് ആരൊക്കെയാണ് കൊല്ലപ്പെട്ടത് എന്ന് പോലും രേഖകളില്ല . ലഹളയിൽ പങ്കെടുക്കാത്ത നിരപരാധികളായ മുസ്ലിങ്ങളും ലഹളക്കാരുടെ ആക്രമണങ്ങൾക്ക് വിധേയരായിട്ടുണ്ട് . പട്ടാളവും അവരെ ആക്രമിച്ചിട്ടുണ്ട് . നിർഭാഗ്യമെന്ന് പറയട്ടെ ചരിത്രത്തിന്റെ ഒരു ഏടുകളിലും അവരെക്കുറിച്ച് പരാമർശങ്ങളില്ല . എന്നാൽ ഗാന്ധിജി വിഭാവനം ചെയ്ത അക്രമ രഹിത സമരത്തിന്റെ അടിവേരിളക്കി സ്വന്തം നാട്ടുകാരെ തന്നെ കൂട്ടക്കൊല ചെയ്തവർക്ക് താമ്രപത്രവും പെൻഷനും ലഭിച്ചു എന്നതാണ് ദുഖകരമായ സത്യം. ഇന്ന് മലബാർ കലാപ സ്മരണ ആഘോഷമായി നടത്തുന്നവർ യഥാർത്ഥത്തിൽ 1921 ലെ ഉന്മൂലനത്തെയും മതഭീകരതയേയും അംഗീകരിക്കുന്നവരാണ് .
കർഷക കലാപം ,സ്വാതന്ത്ര്യ സമരം എന്നൊക്കെ പറഞ്ഞ് , ടിപ്പുവിന്റെ ആക്രമണത്തിനു ശേഷം കേരളം കണ്ട ഏറ്റവും വലിയ വംശോന്മൂലന കലാപത്തെ വെള്ള പൂശിയവർ ,അതിൽ പങ്കെടുത്ത ചിലർക്ക് സ്വാതന്ത്ര്യ സമര പെന്‍ഷനും താമ്രപത്രവും നല്‍കിയവർ , അവരെല്ലാം മാപ്പിള ലഹളയുടെ തിക്തഫലങ്ങൾ അനുഭവിച്ച യഥാർത്ഥ ഇരകളെ പൂർണമായും അവഗണിച്ചു.
സ്മാരകങ്ങളും സ്മരണകളുമില്ലാതെ മലബാർ കലാപത്തിന്റെ കറുത്ത ഏടുകളിൽ ഒതുങ്ങാനായിരുന്നു അവരുടെ വിധി. ചരിത്രത്തെ അപനിർമ്മിക്കുന്ന അഭിനവ ചരിത്രകാരന്മാരേ ..ഈ ഓർമ്മപ്പെടുത്തൽ നിങ്ങൾക്ക് വേണ്ടിയാണ് ..
കാലം നിങ്ങൾക്കൊരിക്കലും മാപ്പ് തരില്ല !
Comments