ദോഹ: വാഹനങ്ങള്‍ എൻജിൻ ഓഫ് ചെയ്യാതെ റോഡില്‍ നിർത്തി ഇറങ്ങിപ്പോവുന്നര്ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. മോഷണത്തിനും ഗതാഗതതടസത്തിനും അപകടങ്ങള്‍ക്കും ഇതു കാരണമാകാമെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രാലയം നിയമലംഘകർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. സൂപ്പർമാർക്കറ്റുകൾ, ഓഫിസുകള്‍, വാണിജ്യകേന്ദ്രങ്ങള്‍ എന്നിവയ്ക്കു സമീപം റോഡില്‍ വാഹനം നിർത്തി എൻജിൻ ഓഫാക്കാതെ ഇറങ്ങിപ്പോവുന്ന സംഭവങ്ങള്‍ കൂടിവരുന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇതു മൂലം ഗതാഗതക്കുരുക്കും അപകടവും ഉണ്ടാവുന്നുമുണ്ട്. വാഹന, ഗതാഗത സുരക്ഷ കൂട്ടുത്തരവാദിത്വമാണ്. പണമോ മറ്റു വിലപിടിപ്പുള്ള വസ്തുക്കളോ പുറമേ കാണുന്ന രീതിയിൽ വാഹനങ്ങളിൽ വച്ച് പുറത്തുപോകുന്നത് മോഷണത്തിനും പിടിച്ചുപറിക്കും ഇടയാക്കാമെന്നും മന്ത്രാലയത്തിന്റെ ട്വീറ്റില്‍ പറയുന്നു.
Comments