കൊല്‍ക്കത്ത ; ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയിൽനിന്ന് അകന്നു കഴിയുന്ന ഭാര്യ ഹസിൻ ജഹാന് സുരക്ഷ ഉറപ്പു വരുത്തണമെന്ന് കൊൽക്കത്ത ഹൈക്കോടതി . കൊൽക്കത്ത പൊലീസിനോടാണ് കോടതിയുടെ നിർദേശം നിര്‍ദേശിച്ചിരിക്കുന്നത്.
ഹസിൻ ജഹാന്റെ ജീവനോ, സ്വത്തിനോ യാതൊരു പ്രശ്നങ്ങളും ഉണ്ടാകരുതെന്ന് ജസ്റ്റിസ് ദേബാങ്ഷു ബസക് നിര്‍ദേശിച്ചു. നാല് ആഴ്ചയ്ക്കു ശേഷം കേസ് വീണ്ടും പരിഗണിക്കുമ്പോൾ റിപ്പോർട്ട് നൽകണമെന്നും കോടതി ഉത്തരവിട്ടു.
അയോദ്ധ്യയിൽ രാമക്ഷേത്രത്തിന്റെ ഭൂമി പൂജയ്ക്ക് ആശംസ അറിയിച്ചതിനു പിന്നാലെയാണ് ഹസിൻ ജഹാനെ വധിക്കുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണികളെത്തിയത്. ഇതേ തുടർന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ ആവശ്യമാണെന്നും വ്യക്തമാക്കി ഹസിൻ കോടതിയെ സമീപിച്ചിരുന്നു.പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നു ഹസിൻ കോടതിയെ ബോധിപ്പിച്ചു.
ഇതിന്റെ അടിസ്ഥാനത്തിലാണു നടപടി. ഹസിൻ ജഹാന്റെ പരാതി അടിസ്ഥാനമാക്കി ലാൽബസാർ പൊലീസ് സ്റ്റേഷന് എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. സൈബർ കുറ്റകൃത്യങ്ങളിലാണ് അന്വേഷണം നടക്കുന്നത്. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Comments