രാംപൂര്‍: ഹത്രാസ് സംഭവം ഭാരതീയ ജനതാ പാര്‍ട്ടിക്ക് രാഷ്‌ട്രീയ വിഷയമല്ലെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. സാമൂഹ്യ തിന്മകള്‍ക്കെതിരെ ശക്തമായി പോരാടുകയാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ കടമയെന്നും നഖ്വി വ്യക്തമാക്കി. മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികള്‍ സംഭവത്തെ രാഷ്‌ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുന്നതിനെ നഖ്വി വിമര്‍ശിച്ചു.
ഹത്രാസ് സംഭവം തങ്ങള്‍ക്ക് ഒരു രാഷ്‌ട്രീയ വിഷയമല്ല. ഇത് തികച്ചും ഏറെ സംവേദനക്ഷമത വേണ്ട വിഷയമാണ്. കുടുംബങ്ങളുടെ ദു:ഖം സുപ്രധാന കാര്യമാണ്. സ്ത്രീസുരക്ഷയും രാജ്യത്തിന്റെ കടമയാണ്. അതിനാല്‍ ബി.ജെ,പി പ്രവര്‍ത്തകര്‍ സാമൂഹ്യ അനീതികള്‍ക്കെതിരെ പോരാടുക തന്നെ ചെയ്യും. കുറ്റവാളികളെ കണ്ടെത്തി സര്‍ക്കാര്‍ ശക്തമായ ശിക്ഷ നല്‍കുമെന്നും നഖ്വി പറഞ്ഞു.
പത്തൊന്‍പത് വയസ്സുകാരി ഹത്രാസില്‍ ക്രൂരമായ പീഡനത്തിനിരയായതിനെ തുടര്‍ന്ന് സെപ്തംബര്‍ 14ന് അലിഗഡ് മെഡിക്കല്‍ കോളേജിലാണ് ആദ്യം പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥ കാരണം ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലാണ് 29-ാം തീയതിയാണ് പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരിക്കുകയാണ്.
Comments