സംസ്ഥാനത്ത് സ്ഥിതി അതി രൂക്ഷമായി കൊണ്ടിരിക്കുന്നു. പതിനായിരം കടന്ന് കൊറോണ കേസുകള്‍. എന്നിട്ടും പഠിക്കാതെ അല്ലെങ്കില്‍ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാതെ ജനങ്ങള്‍. കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം, എറണാകുളം എന്നീ ജില്ലകളിലെ മിക്ക ദിവസങ്ങളിലും ആയിരത്തിന് മുകളിലാണ് കേസുകള്‍. കൊറോണ വ്യാപനം അതി രൂക്ഷമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു (144). എന്നാല്‍ ബസ്സിലെ യാത്രക്കാരുടെ തിരക്ക്, ബീവറേജിനു മുന്നിലെ നീണ്ട ക്യൂ, മാളുകളിലെ ആള്‍കൂട്ടം തുടങ്ങിയവ കാണുമ്പോള്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത് പോലും ജനങ്ങള്‍ അറിഞ്ഞിട്ടില്ലെന്ന് തോന്നിപ്പോകും.
ഈ കാര്യത്തില്‍ ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നും വീഴ്‌ച്ച ഉണ്ടായിട്ടുണ്ട് . പൊതു സ്ഥലങ്ങളില്‍ പോലീസിന്റെ കരുതല്‍ കുറവാണ്. കണ്ടെയ്ന്‍മെന്റെ് സേണുകളില്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ട് പോലും ആളുകള്‍ അനാവശ്യമായി യാത്ര ചെയ്യുന്നു. പൊതു സ്ഥലങ്ങളില്‍ ഇപ്പോഴും ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നു, വ്യാപാര സ്ഥാപനങ്ങളിലും ആളുകളുടെ തിരക്കു കാണാം. ദിനംപ്രതിയുളള കേസുകളില്‍ 90% കേസുകളും സമ്പര്‍ക്കത്തിലൂടെ വരുന്നവയാണ്. ഇതിനു പ്രധാന കാരണം പല നിയന്ത്രണങ്ങള്‍ കൊണ്ടു വന്നിട്ടും ജനങ്ങള്‍ അതിലൊന്നും ശ്രദ്ധ കൊടുക്കുന്നില്ല, അവയൊന്നും കാര്യമായി എടുക്കുന്നില്ല എന്നതു തന്നെയാണ്.
പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികളും അറുപത് വയസ്സിന് മുകളിലുള്ളവരും അനാവശ്യമായി പുറത്തിറങ്ങരുതെന്ന് പലവട്ടം പറയുമ്പോഴും അവയൊന്നും ഒരുവട്ടം പോലും കേട്ടതായി ചിലര്‍ ചെവിക്കെളളുന്നില്ല. ഇപ്പോഴും അനാവശ്യമായി കുട്ടികളെയും കൊണ്ട് പുറത്തിറങ്ങുന്ന രക്ഷിതാക്കളും കാര്യമില്ലാതെ പുറത്ത് പോകുന്ന പ്രായമായവരും ഉണ്ട്. അതുകൊണ്ടു തന്നെ ആരോഗ്യവകുപ്പും ഗവണ്‍മെന്റെും പറയുന്ന ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണം.
Comments