ഇസ്ലാമാബാദ്: ഇമ്രാന്‍ഖാനെ അധികം താമസിയാതെ വീട്ടിലിരുത്തുമെന്ന ശക്തമായ മുന്നറിയിപ്പുമായി പ്രതിപക്ഷം. പാകിസ്താന് മുസ്ലീം ലീഗ് നവാസ് ഗ്രൂപ്പിന്റെ പ്രസിഡന്റ് മരിയം നവാസാണ് വെല്ലുവിളി നടത്തിയിരിക്കുന്നത്. ഇമ്രാന്റെ അമിതമായ സൈനിക ഇടപെടലും ഭീകരരുമായുള്ള ബന്ധവും ആഗോളതലത്തില്‍ പാകിസ്താനെ പ്രതിസന്ധിയിലാക്കുന്നതിനിടെയാണ് പ്രതിപക്ഷം കടുത്ത പ്രചാരണങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.
കൊറോണ പ്രതിരോധത്തില്‍ രാജ്യം പൂര്‍ണ്ണ പരാജയമാണ്. രാജ്യത്തെ ഗ്രാമീണ മേഖലകളെല്ലാം കടുത്ത ദാരിദ്ര്യത്തിലാണ്. ലോകസാമ്പത്തിക സംഘനടയുടെ സഹായം ഏതാണ്ട് മുക്കാല്‍ശതമാനവും ഭീകരതമൂലം റദ്ദാക്കിയിരിക്കുന്നു തുടങ്ങിയ ആരോപണവും പ്രതിപക്ഷം ഉന്നയിച്ചു. ജനങ്ങളെന്തെന്ന് അറിയാത്ത ഒരു പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നതെന്നും പ്രതിപക്ഷം വിമര്‍ശിച്ചു.
രാജ്യത്തെ ഭരണപരമായ നിര്‍വ്വഹണത്തില്‍ പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാതെ സൈന്യത്തിന് മേല്‍കൈ നൽകിയതിനെതിരേയും മരിയം നവാസ് ആരോപണം ഉന്നയിച്ചു.
Comments