കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടി സ്റ്റേ ചെയ്ത ഉത്തരവ് നീട്ടി ഹൈക്കോടതി. കേസ് കൈകാര്യം ചെയ്യുന്ന സർക്കാർ അഭിഭാഷകൻ ക്വാറന്റീനിൽ ആയതിനാലാണ് നടപടി. ഈ മാസം 16ന് കേസ് വീണ്ടും പരിഗണിക്കും. വിചാരണ കോടതി മാറ്റണമെന്ന നടിയുടേയും സർക്കാരിന്റേയും ഹർജി പരിഗണിച്ചാണ് വിസ്താര നടപടികൾ നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തത്.
വെള്ളിയാഴ്ച വരെയാണ് നേരത്തെ വിചാരണ തടഞ്ഞത്. ഈ ഉത്തരവാണ് ഇപ്പോൾ പത്ത് ദിവസത്തേക്ക് കൂടി നീട്ടയത്. വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും കോടതിയിൽ നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും ചൂണ്ടിക്കാണിച്ച് നേരത്തെ നടി ഹൈക്കോടതിയെ സമീപിച്ചതിരുന്നു. നടിയെ പിന്തുണച്ച് സംസ്ഥാന സർക്കാരും രംഗത്തെത്തിയിരുന്നു.
നടിയെ ആക്രമിച്ച കേസിൽ സാക്ഷി മഞ്ജു വാര്യർ പറഞ്ഞ പല കാര്യങ്ങളും കോടതി രേഖപ്പെടുത്തിയിട്ടില്ലെന്ന് സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
Comments