തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെ ആക്രമിച്ച സംഭവത്തിൽ പ്രതി പൊലീസ് കസ്റ്റഡിയിൽ ചികിത്സയിയിൽ നിന്ന് രക്ഷപ്പെട്ടു. കാരക്കോണം സ്വദേശി ബിനോയ് എന്ന അച്ചൂസ് ആണ് പൊലീസിന്റെ കണ്ണ് വെട്ടിച്ച് ചാടിപ്പോയത്. ഇന്നലെ രാത്രി രക്ഷപ്പെട്ട പ്രതിക്കായി തെരച്ചിൽ ഊർജ്ജിതമായി തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം കാരക്കോണം സ്വദേശിയായ സുദേവനെ പ്രതിയും സുഹൃത്തും ചേർന്ന് ആക്രമിക്കുകയായിരുന്നു. സുദേവിന്റെ വീടിന് മുന്നിൽ നിന്ന് യുവാക്കൾ അസഭ്യം പറയുകയും ഈ വാക്കുതർക്കം പിന്നീട് കയ്യേറ്റത്തിൽ കലാശിക്കുകയുമായിരുന്നു. പ്രതികൾ യുവാവിന്റെ മുഖത്ത് കല്ല് കൊണ്ടടിച്ച് പരിക്കേൽപ്പിച്ചു.
ആക്രമണത്തിൽ ബിനോയിയുടെ കൈക്കും പൊട്ടലേറ്റിരുന്നു. ഇതിന്റെ ചികിത്സയിലിരിക്കെയാണ് ബിനോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ ശുചിമുറിയിൽ പോകണമെന്ന് പറഞ്ഞ് ഇയാൾ മുങ്ങുകയായിരുന്നു. കേസിൽ ബിനോയിയുടെ സുഹൃത്തായ അമലിനെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു.