ഡൽഹി: കൊറോണ നിരക്കുകൾ വർധിക്കുന്നതിനോടൊപ്പം തന്നെ തലസ്ഥാനത്ത് വായു മലിനീകരണവും രൂക്ഷം. അതിശൈത്യം, വായു സഞ്ചാരത്തിന്റെ കുറവ്, കാർഷിക അവശിഷ്ടങ്ങൾ കത്തിക്കൽ എന്നിവയാണ് ഈ അവസ്ഥയ്‌ക്ക് കാരണം. മലിനീകരണ തോത് നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായി തലസ്ഥാനത്തുടനീളം ഒന്നിലധികം സ്ഥലങ്ങളിൽ ആന്റി സ്‌മോഗ് ഗണ്ണുകൾ വിന്യസിച്ചു.
#WATCH Delhi: Anti-smog guns deployed at multiple locations across the national capital, as part of measures to control pollution; visuals from IP Estate area. pic.twitter.com/fh3tss5ikp
— ANI (@ANI) November 7, 2020
കൊറോണയും വായു മലിനീകരണവും ഡൽഹിയിലെ ഈ തണുപ്പ് കാലം ആരോഗ്യത്തിന് ഗുരുതര ഭീഷണിയാണ് ഉയർത്തുന്നത്. ലോക്ഡൗണിൽ വാഹനം നിരത്തിലിറങ്ങാതെയും ഫാക്ടറികൾ പ്രവർത്തിക്കാതെയും ഇരുന്ന സാഹചര്യത്തിൽ ഇത്തവണ മാലിന്യം കുറയുമെന്നാണ് കരുതിയത്. എന്നാൽ പ്രദേശവാസികളുടെ പ്രതീക്ഷകൾ തെറ്റുകയായിരുന്നു. വായു മലീനീകരണം കൂട്ടാൻ സാധ്യതയുള്ളതിനാൽ ഡൽഹിയിൽ ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് സർക്കാർ നിരോധനം ഏർപ്പെടുത്തി.
ഗുരുഗ്രാം, നോയിഡ, ഫരീദാബാദ് എന്നിവിടങ്ങളിലും വായു മലിനീകരണം രൂക്ഷമാണ്. അതേസമയം ഉത്സവ സീസണുകൾക്ക് ശേഷം ഡൽഹി മേഖലയിൽ പുകപടലങ്ങൾ ഇല്ലാതെയിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി കേന്ദ്രത്തിന് നിർദേശം നൽകി. മലിനീകരണം നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുമുംണ്ട്.















