കാഠ്മണ്ഡു: നേപ്പാളുമായുള്ള ഇന്ത്യയുടെ വിദേശകാര്യ നയം ശക്തമാകുന്നുവെന്ന് സൂചന. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ദ്ധന്‍ ഷ്രിംഗ്ല ഉടൻ നേപ്പാൾ സന്ദർശിക്കും. യാത്ര എന്നു നടക്കുമെന്നോ അജണ്ടകള്‍ എന്തൊക്കെയായിരിക്കുമെന്നോ തീരുമാനം ആയിട്ടില്ലെന്ന് നേപ്പാള്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ എം.എം.നരവാനേയെ ബഹുമതി നല്‍കി നേപ്പാള്‍ ആദരിച്ചിരുന്നു. നേപ്പാള്‍ പരമ്പരാഗതമായ കീഴ് വഴക്കങ്ങള്‍ പൂര്‍ത്തിയാക്കിയതിന് പിറകേയാണ് വിദേശകാര്യമന്ത്രാലയ തീരുമാനം വന്നിരിക്കുന്നത്.
നേപ്പാളിലെ ഇന്ത്യന്‍ സ്ഥാനപതിയും നേപ്പാള്‍ വിദേശകാര്യ മന്ത്രിയും കഴിഞ്ഞയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. അതിര്‍ത്തി തര്‍ക്കവും സൈനിക വിന്യാസവും അടക്കം നിരവധി വിഷയത്തില്‍ നേപ്പാളെടുത്ത സമീപനങ്ങളോട് ഇന്ത്യ ശക്തമായ പ്രതികരണം നടത്തിയതിന് ശേഷം ആദ്യമായാണ് വിദേശകാര്യമന്ത്രാലയം ഔദ്യോഗിക കൂടിക്കാഴ്ച നടത്തുന്നത്. ഇതിനിടെ ഇന്ത്യയുടെ പ്രധാനമന്ത്രിയോ, പ്രതിരോധ മന്ത്രിയോ വിദേശകാര്യമന്ത്രിയോ നേപ്പാള്‍ കാര്യത്തില്‍ അത്ര ഗൗരവം കൊടുക്കാത്തതിന്റെ അസ്വസ്ഥതയിലാണ് ഒലി ഭരണകൂടം. ചൈനയുമായുള്ള ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന ഇന്ത്യയുടെ മുന്നറിയിപ്പില്‍ നേപ്പാളിലെ ഭരണ പ്രതിപക്ഷം രണ്ടു തട്ടിലാണെന്നതും ശ്രദ്ധേയമാണ്.
Comments