ചെന്നൈ: 42 വർഷങ്ങൾക്ക് മുൻപ് ചെന്നൈയിൽ നിന്നും മോഷണം പോയ വിഗ്രഹങ്ങൾ ഇന്ത്യയിൽ തിരികെ എത്തിച്ചു. ലണ്ടനിൽ നിന്നാണ് വിഗ്രഹങ്ങൾ കണ്ടെത്തിയത്. നാഗപടം അനന്തമംഗലത്തെ പുരാതന രാജഗോപാലസ്വാമി ക്ഷേത്രത്തിൽ നിന്ന് മോഷണം പോയ വെങ്കല വിഗ്രഹങ്ങളാണ് തിരികെ ലഭിച്ചത്. ഇന്നലെ വിഗ്രഹങ്ങൾ ക്ഷേത്രത്തിൽ തിരിച്ചെത്തിച്ചു. രാമൻ, സീത, ലക്ഷ്മണൻ, ഹനുമാൻ എന്നീ വിഗ്രഹങ്ങളാണ് ക്ഷേത്രത്തിൽ നിന്നും മോഷണം പോയത്.
ഇതിൽ മൂന്ന് വിഗ്രഹങ്ങൾ മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞത്. 1978 ൽ നിർമ്മിച്ച രാമന്റേയും സീതയുടെയും ലക്ഷ്മണന്റേയും വിഗ്രഹങ്ങളാണ് കണ്ടെത്തി തിരികെ എത്തിച്ചത്. ഹനുമാന്റെ വിഗ്രഹം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അന്താരാഷ്ട്ര വിപണിയിൽ കരകൗശല വസ്തുക്കൾ വിൽക്കുന്നത് നിരീക്ഷിക്കുന്ന സിംഗപ്പൂർ ആസ്ഥാനമായുള്ള സംഘടനയാണ് വിഗ്രഹത്തെ കുറിച്ചുള്ള വിവരങ്ങൾ കൈമാറിയത്.
പുരാവസ്തുക്കൾ ശേഖരിക്കുന്ന ലണ്ടൻ സ്വദേശിയിൽ നിന്നും ഇക്കഴിഞ്ഞ സെപ്തംബർ മാസത്തിലാണ് മോഷ്ടിക്കപ്പെട്ട വിഗ്രഹങ്ങൾ കണ്ടെത്തിയത്. ലണ്ടനിലെ മെട്രോപൊളിറ്റൻ പോലീസാണ് വിഗ്രഹം ഇന്ത്യൻ എംബസിയ്ക്ക് കൈമാറിയത്. നവംബർ 25 ന് വിഗ്രഹം പുന:പ്രതിഷ്ഠ നടത്തുമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.
Comments