ഒരിക്കൽ മനുഷ്യരിലെത്തിയാൽ പിന്നീട് അതിവേഗം മനുഷ്യരിലേക്ക് പടരുന്ന ചാപാരി വൈറസിനെ ബൊളീവിയയിൽ കണ്ടെത്തി യുഎസ് ഗവേഷക സംഘം . അപകടകാരികളായ വൈറസിന്റെ ഗണത്തിലാണ് ഇവയെ ശാസ്ത്രജ്ഞന്‍മാർ കൂട്ടുന്നത് . ബൊളീവിയയിലെ ചാപാരി പ്രവിശ്യയിൽ കണ്ടെത്തിയതിനാലാണു വൈറസിനും ചാപാരിയെന്നു പേരു കിട്ടിയത്.
എബോള രോഗബാധയെപ്പോലെ കടുത്ത ലക്ഷണങ്ങളും ആന്തരിക രക്തസ്രാവവും ശരീരത്തിലുണ്ടാക്കാൻ ശേഷിയുള്ളതുമാണിത് . 2019 ൽ ബൊളീവിയൻ തലസ്ഥാനമായ ലാ പാസിൽ രോഗബാധ ഉണ്ടായി മൂന്നു പേർ മരിക്കുകയും ചെയ്തിരുന്നു. ‘അരീന വൈറസ്’ എന്ന വൈറൽ കുടുംബത്തിൽ പെട്ടതാണു ചാപാരി.
കടുത്ത പനി, വയറുവേദന, മോണ രോഗം,ഛർദി,കണ്ണിനു പുറകിൽ വേദന തുടങ്ങിയ ലക്ഷണങ്ങൾ ഇതു മൂലം സംഭവിക്കും. . ശരീരത്തിൽ എത്തിയാൽ വലിയ അപായമാകും ഉണ്ടാകുക . എലികളിൽ നിന്നാണ് ചാപാരി വൈറസ് മനുഷ്യരിലെത്തുന്നതെന്നാണ് റിപ്പോർട്ട്.
ചാപാരിയെപ്പറ്റി കൂടുതൽ ഗവേഷണങ്ങൾ നടക്കുന്നതേയുള്ളൂ. ആന്തരിക സ്രാവമുണ്ടാക്കുന്ന വൈറസുകൾ പൊതുവേ ഗുരുതരമായ രോഗബാധയുണ്ടാക്കുന്നതാണ്. എബോള വൈറസാണ് ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തമെങ്കിലും വേറെയും വൈറസുകളുണ്ട്. ഇവയിലൊന്നാണ് മാർബർഗ്.പിടിക്കപ്പെടുന്നവരിൽ 88 ശതമാനം പേർക്ക് വരെ മരണം സംഭവിക്കാനുള്ള സാധ്യതയുള്ളതാണിത് .
Comments