ജനുവരി മുതല്‍ ഒമാനില്‍ വൈദ്യുതി, ജല മേഖലയില്‍ സബ്‌സിഡി നിർത്തലാക്കുന്നു.അടുത്ത വർഷം മുതൽ ജലത്തിനും വൈദ്യുതിക്കും ഉയര്‍ന്ന നിരക്കുകള്‍ നല്‍കേണ്ടിവരും.2021 – 25 സാമ്പത്തിക പരിഷ്‌കരണ പദ്ധതിയുടെ ഭാഗമായാണ് ഒമാനില്‍ വൈദ്യുതി, ജല മേഖലയില്‍ സബ്‌സിഡി എടുത്തുകളയുന്നു.2021 മുതൽ സബ്‌സിഡി സ്വദേശികളിലെ അര്‍ഹരായവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. ജനുവരി മുതല്‍ വിദേശികളുടെ താമസ സ്ഥലങ്ങളില്‍ പ്രതിമാസം അഞ്ഞൂറ് യൂണിറ്റ് വരെയുള്ള വൈദ്യുതി ഉപയോഗത്തിന് യൂണിറ്റ് ഒന്നിന് 20 ബൈസ വീതവും 1500 വരെയാണെങ്കിൽ 25 ബൈസ വീതവും 1500ന് മുകളിലാണെങ്കിൽ 30 ബൈസ വീതവുമായിരിക്കും നിരക്ക്
.സ്വദേശികള്‍ക്ക് രണ്ട് അക്കൗണ്ട് വരെ യഥാക്രമം സബ്‌സിഡി നിരക്കായ15,20,30 ബൈസ എന്ന ക്രമത്തിലാണ് അടയ്‌ക്കേണ്ടതെന്നും അധികൃതര്‍ വ്യകത്മാക്കി.
എന്നാല്‍, അതിൽ കൂടുതലാണെങ്കിൽ വിദേശികളുടെ നിരക്ക് അടക്കണം. വര്‍ഷത്തില്‍ നൂറ് മെഗാവാട്ടില്‍ താഴെ ഉപയോഗിക്കുന്ന ഗാര്‍ഹികേതര ഉപഭോക്താക്കളുടെ നിരക്കും ഏകീകരിച്ചിട്ടുണ്ട്.സബ്‌സിഡി ഒഴിവാക്കുന്നത് ഉള്‍പ്പടെ വിവിധ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ 2021 – 25 സാമ്പത്തിക പരിഷ്‌കരണ പദ്ധതിയുടെ ഭാഗമായി നടപ്പില്‍ വരുത്താന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടിരുന്നു.ഓരോ വർഷവും നിരക്ക് വർധനവ് ഉണ്ടാകും. വിദേശികളുടെ വീടുകളിലെ വൈദ്യുതി സബ്സിഡി 2023ഓടെയും ജല സബ്സിഡി 2024 ഓ ടെയും പൂർണമായി ഒഴിവാക്കാനാണ് പദ്ധതി.നേരത്തെ ഇന്ധന സബ്‌സിഡിയും സര്‍ക്കാര്‍ എടുത്തുകളഞ്ഞിരുന്നു.
Comments