ഒമാന്റെ കര, നാവിക, വ്യോമ അതിര്‍ത്തികള്‍ അടച്ചിടാന്‍ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചെ ഒരു മണി മുതല്‍ അതിര്‍ത്തികള്‍ അടയ്ക്കാനുള്ള തീരുമാനം പ്രാബല്യത്തില്‍ വരും.രാജ്യത്തേക്കുള്ള പ്രവേശനത്തിന് ഒരാഴ്ചത്തേക്ക് വിലക്കുണ്ടാവുമെന്ന് അറിയിച്ചു.കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് അതിർത്തികൾ അടച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒരാഴ്ചക്ക് ശേഷം സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കും.വിദഗ്ദ്ധ സംഘത്തിന്റെ വിലയിരുത്തലിനെ അടിസ്ഥാനമാക്കി തിങ്കളാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത് .കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് അതിർത്തികൾ അടച്ചതെന്ന് അധികൃതര്‍ അറിയിച്ചു. പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് നിയന്ത്രണം. ജനിതക മാറ്റം സംഭവിച്ച പുതിയ തരം കൊറോണ വൈറസിന്റെ വ്യാപനം ചില രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സൗദി അറേബ്യയും ഒരാഴ്ചത്തേക്ക് അതിർത്തികൾ അടച്ചിട്ടുണ്ട്.
Comments