ന്യൂഡൽഹി: വിദേശ നിക്ഷേപ വർദ്ധനയിലും ചൈനയുടെ മേൽ ജാഗ്രതയോടെ ഇന്ത്യ. ഹോങ്കോംഗിൽ നിന്നുള്ള കമ്പനികളെ ഇന്ത്യയിൽ മുതൽ മുടക്കാൻ അനുവദിക്കുന്ന തോടൊപ്പമാണ് ചൈനയുടെ തന്ത്രങ്ങൾ നിരീക്ഷിക്കുന്നത്.
ഹോങ്കോംഗിൽ നിന്നുള്ള കമ്പനികളെ ഇന്ത്യയിൽ മുതൽ മുടക്കാൻ അനുവദിക്കും. ഒപ്പം ഇക്കാര്യത്തിൽ ചൈനയുടെ തന്ത്രങ്ങളും ഇന്ത്യ കൃത്യമായി നിരീക്ഷിക്കും. ഹോങ്കോംഗ് കമ്പനികളുടെ മറവിൽ ചൈന ഇന്ത്യയിൽ നിക്ഷേപം നടത്തിയിരുന്നു എന്ന് കണ്ടെത്തി യിരുന്നു. ഇന്ത്യയുടെ നിയന്ത്രണങ്ങളെ തുടർന്ന് മറ്റ് കമ്പനികളുടെ മറവിൽ ചൈന തട്ടിപ്പ് നടത്താനുള്ള സാദ്ധ്യതയാണ് സാമ്പത്തിക വകുപ്പും വിദേശകാര്യവകുപ്പും നിരീക്ഷിക്കുന്നത്.
ഇന്ത്യയിലെ വിദേശനിക്ഷേപത്തിൽ 2000 ഏപ്രിൽ മുതൽ 2019 ഡിസംബർ വരെ ചൈന 500 കോടിക്കടുത്ത് നിക്ഷേപം നടത്തിയതായാണ് വിവരം. ഇത് പരിശോധിച്ച ശേഷം ചൈനയ്‌ക്ക് ബന്ധമില്ലാത്ത ഹോങ്കോംഗിലെ കമ്പനികളെ നിക്ഷേപത്തിന് അനുവദിക്കുമെന്നാണ് തീരുമാനം.
Comments