ഒമാനിൽ ഏപ്രിൽ 16 മുതൽ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ചരക്കുകൾക്കും അഞ്ചു ശതമാനമാണ് മൂല്യ വര്‍ധിത നികുതി ചുമത്തുക. അടിസ്ഥാന ഭക്ഷ്യോൽപന്നങ്ങളെ നികുതിയിൽനിന്ന് ഒഴിവാക്കിയതടക്കം ‘വാറ്റു’മായി ബന്ധപ്പെട്ട മൂന്ന് എക്സിക്യൂട്ടിവ് നിയമങ്ങൾ നികുതി അതോറിറ്റി ബുധനാഴ്ച പ്രസിദ്ധീകരിച്ചു. ഭക്ഷ്യോൽപന്നങ്ങളെയാണ് വാറ്റിൽനിന്ന് ഒഴിവാക്കിയത്.പാൽ, പാലുൽപന്നങ്ങൾ, ഇറച്ചി, മത്സ്യം, കോഴിയിറച്ചി, മുട്ട, പഴം, പച്ചക്കറി, കാപ്പി, ചായ, ഒലീവ് ഓയിൽ,പഞ്ചസാര, കുട്ടികൾക്കുള്ള പോഷകാഹാരങ്ങൾ, ബ്രഡ്,കുപ്പിവെള്ളം, ഉപ്പ് തുടങ്ങിയവയെയാണ് വാറ്റിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുള്ളത്.ഭിന്ന ശേഷിക്കാര്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനത്തിനുമായുള്ള സാധനങ്ങള്‍ തുടങ്ങിയവ മൂല്യ വര്‍ധിത നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 2016-ലെ ജിസിസി രാഷ്ട്രങ്ങള്‍ തമ്മില്‍ ധാരണയിലെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഒമാനും ഇപ്പോൾ മൂല്യവർധിത നികുതി ഏർപ്പെടുത്തുന്നത്. സൗദിയും യു.എ.ഇ.യും നേരത്തേതന്നെ വാറ്റ് നടപ്പിൽ വരുത്തിയിരുന്നു.
Comments