ന്യൂഡൽഹി : മഹാമാരി കാലത്ത് മരുന്നുകളുടെ വിറ്റുവരവിൽ വിപണിയിൽ റെക്കോർഡിട്ട് പ്രധാനമന്ത്രി ജന്‍ ഔഷധി . 2020-2021 സാമ്പത്തിക വർഷത്തിൽ (2021 ജനുവരി 12 വരെ) 484 കോടി രൂപയുടെ മരുന്നുകളാണ് ജൻ ഔഷധി വഴി വിറ്റഴിച്ചത് .
കണക്കുകള്‍ പ്രകാരം മുന്‍വര്‍ഷത്തേക്കാള്‍ 60 ശതമാനം വില്‍പ്പനയാണ് രാജ്യത്തെ 7064 വില്‍പ്പന കേന്ദ്രങ്ങൾ വഴി നടന്നത് . ജന്‍ ഔഷധി പദ്ധതി പ്രകാരം രാജ്യത്തെ ജനങ്ങള്‍ക്ക് 3000 കോടി രൂപ ലാഭിക്കാനായതായി കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ വ്യക്തമാക്കി.
2019-2020 സാമ്പത്തിക വര്‍ഷത്തില്‍ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ക്ക് 35.51 കോടി രൂപയാണ് കേന്ദ്ര സർക്കാർ ഗ്രാന്റായി അനുവദിച്ചത്. ഗവണ്‍മെന്റ് ചെലവഴിക്കുന്ന ഓരോ രൂപയിലൂടെയും പൗരന്മാര്‍ക്ക് ശരാശരി 74 രൂപ ലാഭിക്കാനായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ജന്‍ ഔഷധി കേന്ദ്രങ്ങള്‍ വഴി ഒരു രൂപ വിലവരുന്ന 10 കോടിയിലധികം ജന്‍ ഔഷധി ‘സുവിധ’ സാനിറ്ററി പാഡുകള്‍ വിറ്റതായും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. 2020 ഡിസംബറിൽ 3.6 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്. നിലവിൽ കർണാടകയിൽ മാത്രം 788 ജൻ ഔഷധി കേന്ദ്രങ്ങളാണുള്ളത് . 2021 മാർച്ചോടെ സംസ്ഥാനത്ത് മൊത്തം 800 ജൻ ഔഷധി കേന്ദ്രങ്ങൾ ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത് .
Comments