കമ്പാല : ക്രിസ്ത്യൻ പാസ്റ്ററായി മാറിയ മുസ്ലീം പുരോഹിതനെയും , ഭാര്യയേയും തല്ലിച്ചതച്ച് മതമൗലികവാദികൾ . ഉഗാണ്ടയിലെ കിബുക്കു ജില്ലയിലെ നങ്കോഡോ സബ് കൗണ്ടിയിലാണ് സംഭവം . പാസ്റ്റർ മോശെ നബ്വാനയെയും , ഭാര്യയേയുമാണ് തീവ്ര ഇസ്ലാമിസ്റ്റുകൾ ആക്രമിച്ചത്.
ഇക്കഴിഞ്ഞ ഡിസംബർ 5 നാണ് മുസ്ലീം ഇമാം ക്രിസ്തുമതത്തിലേക്ക് മാറിയത് . എന്നാൽ ജീവനു ഭീഷണിയുണ്ടായേക്കാം എന്ന സൂചനയുടെ അടിസ്ഥാനത്തിൽ മതം മാറിയ വിവരം രഹസ്യമാക്കി വച്ചു . ഡിസംബർ 27 മുതൽ ഇമാം പാസ്റ്ററായി സേവനം തുടങ്ങുകയും ,പള്ളിയിൽ പ്രാർത്ഥനകളിൽ പങ്കെടുക്കാൻ ആരംഭിച്ചതും അറിഞ്ഞെത്തിയ മതമൗലികവാദികൾ ഇവരെ ക്രൂരമായി ആക്രമിക്കുകയായിരുന്നു
പള്ളിയിലെ ശുശ്രൂഷകൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാസിഗോ പ്രദേശത്ത് വച്ചായിരുന്നു പാസ്റ്റർ മോശെ നബ്വാനയെയും ഭാര്യ ലോവിസ നൗറയെയും 8 പേർ അടങ്ങിയ സംഘം ക്രൂരമായി ആക്രമിച്ചത്.
മതം മാറിയ ശേഷം മോശെ നബ്വാന പ്രസംഗിച്ച പള്ളിയും ആക്രമിച്ചു. മേൽക്കൂര, ജനാലകൾ, ബെഞ്ചുകൾ, സംഗീതോപകരണങ്ങൾ, വാതിലുകൾ എന്നിവയുൾപ്പെടെ പള്ളിയുടെ മിക്ക ഭാഗങ്ങളും തല്ലി തകർത്തു. പാസ്റ്റർ മോശെ നബ്വാനയുടെ നില വഷളായതിനെത്തുടർന്ന് കുമി ജില്ലയിലെ എൻജിനോയിലെ ആശുപത്രിയിലേക്ക് മാറ്റി .
Comments