ന്യൂഡൽഹി: ലോകപ്രശസ്തമായ ഗുജറാത്തിലെ സോംനാഥ് ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സോംനാഥ് ക്ഷേത്ര ട്രസ്റ്റിന്റെ അദ്ധ്യക്ഷനായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ തെരഞ്ഞെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയ്‌ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സോംനാഥ് ക്ഷേത്രത്തിന്റെ വികസനത്തിനായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മാർത്ഥത അതിശയകരമാണ്. സോംനാഥ് ക്ഷേത്രത്തിന്റെ അദ്ധ്യക്ഷനാകുന്ന പ്രധാനമന്ത്രിയ്‌ക്ക് അഭിനന്ദങ്ങൾ- അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റ് ക്ഷേത്രത്തിന്റെ അന്തസും പ്രശസ്തിയും വർധിപ്പിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കേശുഭായ് പട്ടേൽ അന്തരിച്ചതോടെയാണ് ട്രസ്റ്റ് അദ്ധ്യക്ഷ സ്ഥാനത്ത് ഒഴിവു വന്നത്. ദീർഘകാലമായി കേശുഭായ് പട്ടേൽ ആയിരുന്നു ട്രസ്റ്റിന്റെ അദ്ധ്യക്ഷൻ. ഓൺലൈൻ യോഗത്തിൽ ഐക്യകണ്ഠേനയാണ് നരേന്ദ്രമോദിയെ തെരഞ്ഞെടുത്തതെന്ന് ട്രസ്റ്റ് ഭാരവാഹികൾ വ്യക്തമാക്കി.
ഗുജറാത്തിലെ സൗരാഷ്‌ട്രയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് സോംനാഥ് ക്ഷേത്രം പത്താം നൂറ്റാണ്ടിൽ സോളങ്കി രാജക്കന്മാരാലാണ് ക്ഷേത്രം നിർമ്മിക്കപ്പെട്ടത്. ഭാരതത്തിലെ 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ആദ്യത്തേത്താണ് ഇതെന്നാണ് കരുതപ്പെടുന്നത്.
प्रधानमंत्री श्री @narendramodi जी को सोमनाथ मंदिर ट्रस्ट के अध्यक्ष बनने पर हृदयपूर्वक बधाई देता हूँ। सोमनाथ तीर्थ क्षेत्र के विकास के प्रति मोदी जी का समर्पण अद्भुत रहा है।
मुझे पूर्ण विश्वास है कि मोदी जी की अध्यक्षता में ट्रस्ट, सोमनाथ मंदिर की गरिमा व भव्यता को और बढ़ाएगा। pic.twitter.com/2uJSqJxyKf
— Amit Shah (@AmitShah) January 18, 2021
Comments