ന്യൂഡൽഹി: രാജ്യത്ത് 50,000 ത്തിൽ അധികം ആക്ടീവ് കേസുകളുള്ള സംസ്ഥാനങ്ങൾ കേരളവും മഹാരാഷ്ട്രയും മാത്രമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ രോഗബാധിതരുടെ എണ്ണം കുറയുമ്പോഴും കേരളത്തിലും മഹാരാഷ്ട്രയിലും കൊറോണ കേസുകളുടെ എണ്ണം വർധിക്കുകയാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 2 ലക്ഷത്തിലേക്ക് കുറയുകയാണ്. ഏഴു മാസങ്ങൾക്ക് ശേഷമാണ് രാജ്യത്തെ സജീവ കേസുകളുടെ എണ്ണം രണ്ടു ലക്ഷത്തിലേക്കെത്തുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ വ്യക്തമാക്കി. 2,00528 പേരാണ് നിലവിൽ വിവിധ ഭാഗങ്ങളിലായി ചികിത്സയിൽ കഴിയുന്നത്. 1,02,28753 പേർ ഇതുവരെ രോഗമുക്തി നേടി. എട്ടു മാസങ്ങൾക്ക് ശേഷം രാജ്യത്തെ മരണ നിരക്ക് 140 ൽ താഴെയെത്തിയെന്നും അദ്ദേഹം പറഞ്ഞു.
141 പേർക്ക് യുകെയിൽ കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 4,54,049 പേർ കൊറോണ പ്രതിരോധ വാക്സിൻ സ്വീകരിച്ചുവെന്നും രാജേഷ് ഭൂഷൺ വ്യക്തമാക്കി.
Comments