മുംബൈ: ഓസീസിലെ പരമ്പര ജയത്തിന് പിന്നിലെ പ്രേരണയെന്തെന്ന് വ്യക്തമാക്കി ഹനുമാ വിഹാരി. അഡ്ലെയ്ഡ് ടെസ്റ്റിൽ ദയനീയമായി ഞങ്ങൾ തോറ്റെന്ന ഒരു തോന്നലും രവിശാസ്ത്രി ഉണ്ടാക്കിയിലെന്ന് ഇന്ത്യൻ താരം ഹനുമാ വിഹാരി. വ്യക്തിപരമായി ഓരോ താരത്തിനും സ്വയം വിമർശനത്തിനുള്ള അവസരമാണ് അതുവഴിയുണ്ടായതെന്നും എല്ലാവരും മാനസികമായി അതോടെ ശക്തരായെന്നും വിഹാരി പറഞ്ഞു. മൂന്ന് ദിവസം കൊണ്ട് തറപറ്റിയെ ടീമംഗങ്ങളെ ഒരുമിച്ച് വിളിച്ച് എല്ലാവർക്കും സ്വന്തം കൈകൊണ്ട് ചായ പകർന്നു നൽകിയാണ് രവിശാസ്ത്രി സമ്മർദ്ദം കുറച്ചതെന്നും വിഹാരി പറഞ്ഞു. അന്താരാഷ്ട്ര കായിക മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഹനുമാ വിഹാരി ഇന്ത്യയുടെ മുഖ്യപരിശീലകന്റെ മാതൃകാപരമായ സമീപനം ചൂണ്ടിക്കാട്ടിയത്.
അഡ്ലെയ്ഡ് ടെസ്്റ്റിലെ തോൽവിയോടെ പലരും ഇന്ത്യയെ എഴുതി തള്ളി. അതിനേക്കാളേറെ വിരാട് കോഹ്ലി നാട്ടിലേക്ക് മടങ്ങിയത് പലരും വലിയ വിഷയമാക്കി. ഇതിനൊപ്പമാണ് പരിക്കുകൾ പലതരത്തിൽ ടീമിനെ ബാധിച്ചത്. എന്നാൽ മെൽബണിൽ ഓസീസിനെ 8 വിക്കറ്റിന് തകർത്തതോടെ പുതു ഉർജ്ജം കൈവരികയായിരുന്നുവെന്നും വിഹാരി പറഞ്ഞു. സിഡ്നി ടെസ്റ്റിൽ ഓസീസിനെതിരെ താനും അശ്വിനും 258 പന്തുകളെ നേരിട്ട് നേടിയ സമനില വിജയതുല്യമായെന്നും വിഹാരി ചൂണ്ടിക്കാട്ടി.
Comments