ന്യൂഡൽഹി : ലോകത്തിനു മുന്നിൽ കൊറോണ പ്രതിരോധത്തിന്റെ പുതിയ മാർഗം തുറന്ന് ഇന്ത്യ . ബ്രസീൽ ഉൾപ്പടെ 92 രാജ്യങ്ങളാണ് കൊറോണ വാക്സിനായി ഇന്ത്യയെ സമീപിച്ചിരിക്കുന്നത് .
കഴിഞ്ഞ ശനിയാഴ്ച രാജ്യത്ത് വാക്സിൻ വിതരണം ആരംഭിച്ചതിന് ശേഷം പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തവരുടെ എണ്ണം താരതമ്യേന കുറവാണ്.ഒപ്പം ഇന്ത്യൻ വാക്സിനുകൾ വളരെ പ്രയോജനപ്രദമാണെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലുമാണ് , നിരവധി രാജ്യങ്ങൾ മരുന്നിനായി ഇന്ത്യയെ സമീപിക്കുന്നത് .
നിലവിൽ, നേപ്പാൾ, ബംഗ്ലാദേശ്, മ്യാൻമർ തുടങ്ങിയ അയൽ രാജ്യങ്ങളിലേക്കാണ് ഇന്ത്യ വാക്സിൻ കയറ്റുമതി ചെയ്യുന്നത്. മാത്രമല്ല കൊറോണക്കെതിരെ പോരാടാൻ പാകിസ്താനും വാക്സിനുകൾ നൽകാൻ ഇന്ത്യ വിമുഖത കാണിക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ചൈനീസ് വാക്സിൻ ഫലപ്രദമല്ലെങ്കിൽ , ചൈനക്കും വാക്സിനുകൾ നൽകാൻ ഇന്ത്യ മടിക്കില്ലെന്നും റിപ്പോർട്ടുണ്ട്.
കഴിഞ്ഞ ദിവസം ഡൊമനിക്കൻ റിപബ്ലിക്കൻ പ്രധാനമന്ത്രി റൂസേവെൽക്ക് ഷെറിറ്റ് വാക്സിൻ വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു.
‘ ഞങ്ങൾ 2021 ൽ കൊറോണക്കെതിരായ പോരാട്ടത്തിൽ ഉറച്ചുനിൽക്കുമ്പോൾ, ഡൊമിനിക്കയിലെ 72,100 ജനസംഖ്യയ്ക്ക് ഓക്സ്ഫോർഡ്-അസ്ട്രാസെനെക്ക വാക്സിൻ അടിയന്തിരമായി ആവശ്യമാണ്. അതിനാൽ, ഞങ്ങളെ സഹായിക്കാൻ വളരെ വിനയത്തോടും ബഹുമാനത്തോടും അഭ്യർത്ഥിക്കുന്നു. ഞങ്ങളുടെ ജനങ്ങളെ സുരക്ഷിതമാക്കാൻ ആവശ്യമായ ഡോസുകൾ സംഭാവന ചെയ്യുക ’ ഇത്തരത്തിലാണ് റൂസേവെൽക്ക് ഷെറിറ്റിന്റെ കത്ത് .
ബ്രസീലിന് 20 ലക്ഷവും ബൊളീവിയക്ക് 50 ലക്ഷവും വാക്സിനുകൾ ഇന്ത്യ നൽകും. ബ്രസീൽ പൂനെയിൽ നിന്ന് ഇന്ത്യൻ വാക്സിനുകൾ എടുക്കാൻ പ്രത്യേക വിമാനവും അയച്ചു. 2 ദശലക്ഷം ഡോസുകളാണ് ബ്രസീലിയൻ വിമാനത്തിൽ അയക്കുന്നതെന്നാണ് സൂചന . ബൊളീവിയൻ സർക്കാർ ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി 5 ദശലക്ഷം ഡോസുകൾ വാങ്ങാനായി കരാറിൽ ഒപ്പുവെച്ചിരുന്നു.
Comments