തിരുവനന്തപുരം: കേരളത്തിലെ മുസ്ലീം ജനവിഭാഗത്തിന്റെ യഥാർത്ഥ സംരക്ഷകർ സിപിഎമ്മാണെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. തലശ്ശേരി, മാറാട് കലാപങ്ങളുടെ കാലത്ത് മുണ്ടും മടക്കി കുത്തി അതിനെ പ്രതിരോധിക്കാൻ മുന്നിൽ നിന്നത് സിപിഎമ്മുകാരാണെന്നായിരുന്നു മണിയുടെ പ്രസ്താവന. മലപ്പുറം ജില്ല രൂപീകരിച്ചത് ഇഎംഎസാണെന്നും എംഎം മണി പറഞ്ഞു.
മാറാട് നടന്ന ഹിന്ദുക്കൂട്ടക്കൊല കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ഒരു കറുത്ത അദ്ധ്യായമാണ്. ഈ സംഭവത്തെയാണ് കലാപമെന്ന് എം.എം മണി വിശേഷിപ്പിച്ചതെന്ന് ആരോപണമുയരുന്നുണ്ട്. മാറാട് ഹിന്ദുക്കൂട്ടക്കൊലയിൽ എട്ടുഹിന്ദുക്കൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ആസൂത്രിതമായി കൂട്ടക്കൊലനടത്തി മുസ്ലിംങ്ങൾ പ്രദേശത്ത് നിന്ന് മാറി നിൽക്കുകയായിരുന്നു. കൊലനടത്തി മറ്റു സ്ഥലങ്ങളിലെത്തിയ മുസ്ലിംങ്ങൾക്ക് പുനരധിവാസ ക്യാമ്പുകളുണ്ടാക്കി ബിരിയാണി വിളമ്പിയ സിപിഎം ചരിത്രവും കേരളം മറക്കില്ല. മാറാട് കൂട്ടക്കൊലയിൽ നിരവധി സിപിഎം ലീഗ് നേതാക്കൾ ജയിലിലായിട്ടുണ്ട്.
എം.എം.മണിയുടെ വാക്കുകൾ –
മുസ്ലീങ്ങളുടെ യഥാർത്ഥ സംരക്ഷകർ സിപിഎമ്മാണ്. മുസ്ലീങ്ങളുടെ ആകെ അവകാശം ലീഗിനല്ല. തലശ്ശേരി – മാറാട് കലാപങ്ങളുടെ നാളുകളിൽ മുണ്ടുമടക്കിക്കുത്തി നിന്നത് സിപിഎമ്മാണ് എന്നോർക്കണം. മുസ്ലീം ലീഗിനെതിരായ വിമർശനം ഇനിയും തുടരുക തന്നെ ചെയ്യും. മലപ്പുറം ജില്ല രൂപീകരിച്ചത് ഇഎംഎസാണ്. മലപ്പുറം ജില്ല രൂപീകരണത്തിന് ഇഎംഎസ് മുൻകൈയ്യെടുത്തപ്പോൾ പാകിസ്താനുണ്ടാക്കുന്നുവെന്നാണ് കോൺഗ്രസ് പറഞ്ഞത്. തലശേരി കലാപകാലത്ത് സി.എച്ച്. മുഹമ്മദ് കോയയടക്കം മുസ്ലീം ലീഗ് നേതാക്കളാരും അങ്ങോട്ട് പോയില്ല. അന്നവിടെ പോയി മുണ്ടും മടക്കി കുത്തി നിന്നത് എം.വി.രാഘവനും ഇ.എം.എസും പിണറായി വിജയനുമാണ്.
Comments