ദുബായ്: ആദ്യമായി നടക്കാൻ പോകുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഫൈനലിലേക്ക് കടന്ന് ന്യൂസിലാന്റ്. ദക്ഷിണാഫ്രിക്കയിലേക്കുള്ള ഓസീസിന്റെ പരമ്പര മാറ്റിവെച്ചതോടെയാണ് ന്യൂസിലാന്റ് ഫൈനലിലെത്തിയത്. ഇംഗ്ലണ്ടി നെതിരെ പരമ്പരനേടിയാൽ ഇന്ത്യ ഫൈനലിലെത്തും.
ദക്ഷിണാഫ്രിക്കയിലേക്കുള്ള ഓസീസിന്റെ പരമ്പര അനിശ്ചിതകാലത്തേക്കാണ് മാറ്റിവെച്ചത്. കൊറോണ വ്യാപനം അതിശക്തമായി തുടരുന്നതിനാലാണ് ഓസീസ് യാത്ര റദ്ദാക്കിയത്. മത്സരം നടക്കാത്തതിനാൽ പോയിന്റ് നിലയിൽ കിവീസ് മുന്നിലെത്തിയിരിക്കുകയാണ്. ഇന്ത്യക്കൊപ്പം ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയ ക്കുമായിരുന്നു ഫൈനൽ സാദ്ധ്യതയുണ്ടായിരുന്നത്.
71.7 ശതമാനം പോയിന്റുള്ള ഇന്ത്യയാണ് നിലവിൽ ഒന്നാം സ്ഥാനത്ത്. ന്യൂസി ലാന്റിന് 70 ശതമാനം പോയിന്റാണുള്ളത്. ഓസ്‌ട്രേലിയക്ക് 69.2ശതമാനവും ഇംഗ്ലണ്ടിന് 65.2 പോയിന്റുമാണുള്ളത്. നാലു മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കളിക്കാനിറങ്ങുന്നത്. പരമ്പര സമനിലയിലായാൽ സാദ്ധ്യത ഓസീസിനാണ്. ലോർഡ്‌സിൽ ജൂൺ പതിനെട്ടിനാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കുന്നത്.
Comments