ചെന്നൈ: ഇന്ത്യയ്‌ക്കായി രണ്ടാം ടെസ്റ്റ് സ്വന്തമാക്കാൻ തനിക്കായതിന്റെ എല്ലാ അവകാശവും ചെപ്പോക്ക് സ്‌റ്റേഡിയത്തിലെ കാണികൾക്കെന്ന് രവിചന്ദ്രൻ അശ്വിൻ. മുരളീ കാർത്തിക് തമിഴിൽ ചോദിച്ച ചോദ്യത്തിന് തമിഴിൽ തന്നെ അശ്വിൻ നൽകിയ മറുപടി നിലയ്‌ക്കാത്ത ആരവത്തോടെയാണ് കാണികൾ ഏറ്റെടുത്തത്.
‘എന്നുടെ ഓരോ ബോളിനും ഇന്ത സ്‌റ്റേഡിയം കൈതട്ടിയത് ഒരു ഭയങ്കരമാന ഫീല്’ എന്നുടെ നാട്ടിൽ നാൻ ഒരു ഹീറോ ആയിട്ടേൻ. എന്നുടെ ബൗളിംഗ് സ്‌കില്ല് ഇന്ത ഗ്രൗണ്ടിൽ സ്‌ക്‌സസ് ആയിട്ടേൻ.’ അശ്വിൻ തമിഴിൽ തന്നെ തന്റെ നാടിന് നന്ദി പറഞ്ഞു. നാട്ടുകാരുടെ മുന്നിൽ ഒരു ഹീറോയായതിൽ അഭിമാനമുണ്ടെന്നും അശ്വിൻ പറഞ്ഞു. മത്സരത്തിന് ശേഷം മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വീകരിക്കുമ്പോഴാണ് അശ്വിൻ ചെന്നൈയിലെ അനുഭവം എടുത്തു പറഞ്ഞത്.
ഈ ചെപ്പോക്ക് സ്‌റ്റേഡിയം കഴിഞ്ഞ 25 വർഷമായി എന്റെ സ്വന്തം മണ്ണാണ്. തന്റെ അച്ഛന്റെ കയ്യും പിടിച്ച് ഇന്ത്യയുടെ മുൻ താരങ്ങളുടെ മിക്ക മത്സരങ്ങളും കാണാൻ ഈ സ്റ്റേഡിയത്തിൽ ഞാനുണ്ടായിരുന്നു. പിന്നീട് 18 വർഷത്തോളം വിവിധ കളികൾക്കായും പരിശീലനത്തിനായും വരുന്ന മൈതാനമാണ്. ഈ മണ്ണിൽ കളിക്കുമ്പോൾ ആ എല്ലാ ഓർമ്മകളും മനസ്സിലുണ്ടെന്നും അശ്വിൻ പറഞ്ഞു.
ഇന്ത്യക്കായി രണ്ടാം ഇന്നിംഗ്‌സിലെ ബാറ്റിംഗ് തകർച്ചയെ ഒറ്റയ്‌ക്ക് നേരിട്ടാണ് അശ്വിൻ സെഞ്ച്വറി നേടിയത്. ആദ്യ ഇന്നിംഗ്‌സിൽ അഞ്ച് വിക്കറ്റും രണ്ടാം ഇന്നിംഗ്‌സിൽ മൂന്ന് വിക്കറ്റും വീഴ്‌ത്തി അശ്വിൻ ടീം ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും തെളിയിച്ചു.
Comments