വാഷിംഗ്ടൺ: ഏഷ്യൻ മേഖലയിൽ അപ്രതീക്ഷിത സൈനിക അട്ടിമറി നടന്ന മ്യാൻമർ വിഷയത്തിൽ ഇടപെട്ട് അമേരിക്ക. രണ്ട് പ്രധാന ഉദ്യോഗസ്ഥരെ മ്യാൻമർ വിഷയവും മാൻഡലേ വെടിവെയ്പ്പും അന്വേഷിക്കാൻ അമേരിക്ക നിയോഗിച്ചു. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് തീരുമാനം എടുത്തത്. അമേരിക്കയുടെ അഡ്മിനിസ്ട്രേറ്റീവ് കൗൺസിലിന്റെ രണ്ട് ഉദ്യോഗസ്ഥർക്കാണ് ചുമതല.
‘രണ്ട് ഉദ്യോഗസ്ഥരെ മ്യാൻമറിലെ സ്ഥിതിഗതികൾ അന്വേഷിക്കാനായി ചുമതലപ്പെടു ത്തുകയാണ്. അഡ്മിനിസ്ട്രേറ്റീവ് കൗൺസിലിന്റെ അംഗങ്ങളായ മാവൂംഗ് കിയാവു, മോ മിന്റ് തുൻ എന്നിവർക്കാണ് ചുമതല. ബർമ്മയുടെ നിലവിലെ അവസ്ഥ ഗുരുതരമാണെന്ന് കണ്ടെത്തിയാൽ നിരോധനം അടക്കം ആലോചിക്കേണ്ടി വരും.’ സ്റ്റേറ്റ് സെക്രട്ടറി മുന്നറിയിപ്പായി പറഞ്ഞു.
മ്യാൻമറിലെ ജനത സമാധാനവും ജനാധിപത്യമൂല്യങ്ങളും നിറഞ്ഞ അന്തരീക്ഷം ആഗ്രഹിക്കുന്നവരാണ്. അവരുടെ എല്ലാ വികാരത്തേയും അമേരിക്ക പിന്തുണയ്ക്കുകയാണ്. സൈനിക ഭരണകൂടം മ്യാൻമറിൽ നടത്തിയ അടിച്ചമർത്തലിനെ എല്ലാ അർത്ഥത്തിലും അമേരിക്ക അപലപിക്കുകയാണ്. നാലുപേരുടെ മരണത്തിനും നാൽപ്പതോളം പേരുടെ പരിക്കിനും കാരണമാകുന്ന തരത്തിൽ ഏകപക്ഷീയമായ ആക്രമണമാണ് സുരക്ഷാ സേന നടത്തിയത്. സമാധാനക്കാരായ ജനങ്ങൾക്ക് നേരെയുള്ള എല്ലാ അതിക്രമവും ചോദ്യം ചെയ്യപ്പെടണമെന്നും ബ്ലിങ്കൻ പറഞ്ഞു.
Comments