തിരുവനന്തപുരം: നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സാ പിഴവ് മൂലം നവജാത ശിശു മരിച്ചെന്ന് പരാതി. മണലുവിള സ്വദേശി ഹരിതയുടെ കുഞ്ഞാണ് മരിച്ചത്. സംഭവത്തിൽ ഡിഎംഒയ്ക്കും പോലീസിനും ബന്ധുക്കൾ പരാതി നൽകി.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഇരുപത്തിനാലുകാരിയായ ഹരിതയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമ്മയ്ക്കും കുഞ്ഞിനും മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലെന്നായിരുന്നു ഡോക്ടർ ബന്ധുക്കളെ അറിയിച്ചിരുന്നത്. എന്നാൽ ലേബർ റൂമിൽ പ്രവേശിപ്പിച്ചതിന് ശേഷം ഏറെ വൈകിയാണ് ഡോക്ടർ എത്തിയതെന്നും ചികിത്സാ പിഴവാണ് കുഞ്ഞിന്റെ മരണകാരണമെന്നും ബന്ധുക്കൾ ആരോപിച്ചു.
സംഭവത്തെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിലെ സൂപ്രണ്ട് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ഹരിതയെ തുടർ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സമാനമായ പരാതികൾ മുൻപും ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിനെതിരെ ഉയർന്നിട്ടുണ്ട്.
Comments