അഹമ്മദാബാദ്: ടീം ഇന്ത്യയുടെ വിജയക്കുതിപ്പിൽ ഏറെ അഭിമാനത്തോടെ മുഖ്യപരിശീലകൻ രവിശാസ്ത്രി. തന്റെ കൂടെയുള്ള ഇന്ത്യൻ യുവനിര അതിശയി പ്പിക്കുന്ന വിജയതൃഷ്ണയുള്ളവരാണെന്ന് പറഞ്ഞ ശാസ്ത്രി ആരേയും ഭയക്കാതെ കളിക്കാനറിയുന്ന ഈ പ്രകൃതമാണ് ശക്തിയെന്നും അഭിപ്രായപ്പെട്ടു. ഇന്ത്യൻ നിരയുടെ മികച്ച പ്രകടനത്തിൽ ഏറെ അഭിമാനിക്കുന്നതായും മുൻ ഇന്ത്യൻ നായകൻ കൂടിയായിരുന്ന രവിശാസ്ത്രി പറഞ്ഞു.
എന്നെ ഈ ജോലി ഏൽപ്പിച്ചപ്പോൾ എന്തൊക്കെയാണ് ചെയ്യേണ്ടി വരിക എന്നതി നെപ്പറ്റി വലിയ നിശ്ചയമില്ലായിരുന്നു. എന്നാൽ ഞാനെന്റെ 35 വർഷത്തെ ക്രിക്കറ്റ് ജീവിതത്തിൽ പഠിക്കാത്ത പലതും മുഖ്യപരിശീലകനെന്ന നിലയിൽ ഈ ആറു വർഷംകൊണ്ട് പഠിച്ചുവെന്നും രവിശാസ്ത്രി പറഞ്ഞു.
എന്റെ കൂടെയുള്ള കുട്ടികളുടെ സ്വഭാവം മനസ്സിലാക്കുക എന്ന ദുഷ്‌ക്കരമായ കാര്യത്തിൽ ഞാൻ ഏറെ മുന്നോട്ട് പോയി. പല സംസ്ഥാനത്തുനിന്നും വരുന്ന വരുടെ ഭാഷപോലും മനസ്സിലാക്കിയെടുക്കാൻ സമയമെടുത്തു. എന്നെ ഏറെ സഹായിച്ചത് വിരാട് കോഹ്‌ലിയുടെ പിന്തുണയാണ്. എല്ലാ കാര്യത്തിലും വിരാട് തന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത് വലിയ ഊർജ്ജമായി. തന്റെ മേലുള്ള അനാവശ്യമായ സമ്മർദ്ദങ്ങളും പ്രതീക്ഷകളും എറിഞ്ഞു കളഞ്ഞതോടെയാണ് ഋഷഭ് പന്തിന്റെ കളി മെച്ചപ്പെട്ടതെന്നും രവിശാസ്ത്രി പറഞ്ഞു.
Comments