ബെംഗളൂരു:ശാസ്ത്രജ്ഞൻ ഉഡുപ്പി രാമചന്ദ്ര റാവുവിന്റെ 89ാം ജന്മദിനം ആഘോഷിച്ച് ഗൂഗിൾ . ഭുമിയുടേയും വാൽനക്ഷത്രങ്ങളുടേയും പശ്ചാത്തലത്തിലിളള അദ്ദേഹത്തിന്റെ ചിത്രമാണ് ഇന്ന് ഗൂഗിൾ ഹോം പേജിൽ നൽകിയ ഡൂഡിൽ.ജന്മദിനാശംസകൾ പ്രൊഫ. റാവു! താങ്കളുടെ നക്ഷത്ര സാങ്കേതിക മുന്നേറ്റങ്ങൾ ഗാലക്സിയിൽ ഉടനീളം അനുഭവപ്പെടുന്നു എന്നതാണ് ഗൂഗിൾ ഡൂഡിൽ വെബ് സൈറ്റിൽ നൽകിയ വിവരണം.
ഇന്ത്യയുടെ സാറ്റ്ലൈറ്റ് മനുഷ്യൻ എന്നാണ് റാവു അറിയപ്പെടുന്നത്.1932 മാർച്ച് 10ന് കർണാടകയിലെ ഉഡുപ്പി ഗ്രാമത്തിലാണ് രാമചന്ദ്ര റാവുവിന്റെ ജനനം.ഡോ. വിക്രം സാരാഭായുടെ അനുയായി ആയിരുന്ന അദ്ദേഹം കോസ്മിക് റേ ഭൗതികശാസ്ത്രജ്ഞനായാണ് ശാസ്ത്രലോകത്ത് പ്രവർത്തനം ആരംഭിച്ചത്.
ഡോക്ടറേറ്റു നേടിയതിനു ശേഷം യുഎസിൽ പ്രൊഫസറായി,പിന്നീട് നാസയുടെ പ്രവർത്തനങ്ങളിൽ പങ്കുചേർന്നു. 1966 തിരികെ ഇന്ത്യയിൽ എത്തിയ റാവു ഫിസിക്കൽ റിസർച്ച് ലബോറട്ടറിയുടെ ഹൈ എനർജി പ്രോഗ്രാമിന് തുടക്കമിട്ടിരുന്നു.1972ലെ സാറ്റ്ലൈറ്റ് പ്രോഗ്രാമിന്റെയും ഭാഗമായി റാവു സേവനമനുഷ്ഠിച്ചു. എയറോസ്പേസ് സാങ്കേതികവിദ്യയുടെ പ്രചോദനത്തിലാണ് ദാരിദ്ര്യം ഭക്ഷ്യക്ഷാമം തുടങ്ങിയ സാമൂഹിക പ്രശ്നങ്ങളെ മറികടക്കാമെന്ന നിശ്ചയത്തിലൂടെ 1975 റാവു ആര്യഭട്ട ഒന്നിന്റെ നേതൃത്വം വഹിച്ചത്.
ഈ ഉപഗ്രഹത്തിന്റെ പ്രവർത്തനത്തിലൂടെ ആശയവിനിമയവും കാലാവസ്ഥപ്രവർത്തനങ്ങളും മുന്നേറി.പിന്നീട് ബഹിരാകാശ ഗവേഷണ ഓർഗനൈസേഷന്റെ ചെയർമാനായി പ്രവർത്തിച്ചു.പിഎസ്എൽവി റോക്കറ്റ് നിർമ്മാണത്തിന്റെ സാങ്കേതിക വിദ്യയിലും പങ്കുവഹിച്ചു.2013ൽ സാറ്റലൈറ്റ് ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെട്ട ആദ്യത്തെ ഇന്ത്യക്കാരനായി,അതേ വർഷം തന്നെ പിഎസ്എൽവി ഇന്ത്യയുടെ ആദ്യത്തെ ഇന്റർപ്ലാനിറ്ററി മിഷൻ മംഗൾയാൻ ഉപഗ്രഹം വിക്ഷേപണത്തിലും പങ്കുവഹിച്ചു. 2017 ജൂലൈ 24ന് ബെംഗളൂരിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ മരണം.
Comments