പാലക്കാട്: ശബരിമല വിഷയത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനത്തിന് മറുപടിയുമായി മെട്രോമാൻ ഇ.ശ്രീധരൻ. എല്ലാം കഴിഞ്ഞ ശേഷം കണ്ണീരൊലിപ്പിച്ചിട്ടു കാര്യമില്ലെന്ന് ഇ. ശ്രീധരൻ പ്രതികരിച്ചു. ഇപ്പോഴത്തേത് യഥാർത്ഥ കണ്ണീർ തന്നെയാണോ എന്നും ശ്രീധരൻ ചോദിച്ചു. ബോധപൂർവമാണ് ശബരിമലയിൽ ആളുകളെ കയറ്റിയത്,എത്രയോ ഭക്തരുടെ വികാരത്തെയാണ് ഇതിലൂടെ വ്രണപ്പെടുത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
കടകംപള്ളിയുടേത് മുതലക്കണ്ണീരാണെന്നും ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും ആരോപിച്ചിരുന്നു. സത്യവാങ് മൂലം തിരുത്താൻ ഇപ്പോഴും സര്‍ക്കാര്‍ തയ്യാറല്ല. ദേവസ്വം മന്ത്രിയായിരുന്നപ്പോൾ കടകംപള്ളി ശബരിമലയെ തകർക്കാൻ ശ്രമിച്ചു. കടകംപള്ളിയുടെ നേതൃത്വത്തിലാണ് വിശ്വാസവേട്ട നടന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നിലപാട് മാറ്റിയതെന്നും കടകംപള്ളി പരസ്യമായി മാപ്പ് പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു.
മുതിർന്ന ബിജെപി നേതാക്കളെല്ലാം കടകംപള്ളിയുടെ ഖേദപ്രകടനത്തിനെതിരെ രംഗത്തെത്തിയിരുന്നു. കടകംപള്ളിയുടെ പ്രതികരണം തിരഞ്ഞെടുപ്പ് അടുക്കുമ്പോഴുണ്ടാകുന്ന പ്രത്യേക തരം വേദനയാണെന്നായിരുന്നു വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പ്രതികരിച്ചത്.
Comments