ഒമാനിൽ ഏപ്രിൽ 16 മുതൽ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ചരക്കുകൾക്കും അഞ്ചു ശതമാനമാണ് മൂല്യ വര്‍ധിത നികുതി ചുമത്തുക. നികുതി വിഭാഗം ചെയര്മാന് സഊദ് ബിന്‍ നാസര്‍ ബിന്‍ റാഷിദ് അല്‍ ശുകൈലി ഇതു സംബന്ധിച്ച് ഉത്തരവറിക്കി.പരോക്ഷ നികുതിയായ വാറ്റ് ആത്യന്തികമായി വഹിക്കേണ്ടത് ഉപഭോക്താവാണ്. വില്പ്പനക്കാരന് നികുതി കണക്കുകൂട്ടി ശേഖരിച്ച് അധികൃര്‍ക്ക് നല്കുന്നു. അധിക ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും രാജ്യത്ത് വാറ്റ് ബാധകമാണ്. ചിലതിന് ഇളവ് നല്‍കിയിട്ടുണ്ട്. ഓരോ വില്‍പ്പന കേന്ദ്രത്തിലും വിതരണ ശൃംഖലയിലും നികുതി ഈടാക്കും. സുല്‍ത്താനേറ്റിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്കും വാറ്റുണ്ടാകും. ഇറക്കുമതി ചെയ്യുന്ന ചില ഉത്പന്നങ്ങളെ വാറ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 2016-ലെ ജിസിസി രാഷ്ട്രങ്ങള്‍ തമ്മില്‍ ധാരണയിലെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഒമാനും ഇപ്പോൾ മൂല്യവർധിത നികുതി ഏർപ്പെടുത്തുന്നത്. സൗദിയും യു.എ.ഇ.യും നേരത്തേതന്നെ വാറ്റ് നടപ്പിൽ വരുത്തിയിരുന്നു.ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കില്‍ വാറ്റ് നടപ്പാക്കുന്ന രാജ്യങ്ങളിലൊന്നാണ് ഒമാന്‍.അതിനാല്‍ തന്നെ ആളോഹരി ജീവിത ചെലവില്‍ വാറ്റിന്റെ ആഘാതം വളരെ കുറവായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments