തിരുവനന്തപുരം: സീതാറാം യെച്ചൂരിയ്‌ക്ക് പിന്നാലെ ശബരിമല യുവതീ പ്രവേശന വിധിയെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ശബരിമലയിൽ യുവതികളെ കയറ്റിയത് കോടതി വിധിയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് മറുപടി നൽകുകയായിരുന്നു കാനം രാജേന്ദ്രൻ.
ശബരിമല അടഞ്ഞ അദ്ധ്യായമാണ്. പ്രശ്‌നം ഇപ്പോൾ ചിലരുടെ മനസിൽ മാത്രമാണ്. ശബരിമല വിഷയത്തിൽ പ്രയാർ ഗോപാല കൃഷ്ണൻ കൊടുത്ത സത്യവാങ്മൂലത്തെ എതിർക്കുന്ന ഒന്നും ഇടത് സർക്കാർ കൊടുത്തിട്ടില്ല. ശബരിമല വിഷയത്തിൽ വിവാദം ഉണ്ടാക്കിയത് കോൺഗ്രസാണ്. ശബരിമലയിൽ അന്തിമ വിധി വരുന്ന വരെ കാത്തിരിക്കണമെന്നും കാനം കൂട്ടിച്ചേർത്തു.
ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കാനുള്ള ധാർമ്മിക ഉത്തരവാദിത്വം സർക്കാരിനും മുഖ്യമന്ത്രിയ്‌ക്കും, അത് അറിയാനുള്ള അവകാശം വിശ്വാസികൾക്കുമുണ്ടെന്നായിരുന്നു എൻഎസ്എസ് പറഞ്ഞത്. യുവതീപ്രവേശന വിഷയത്തിൽ സർക്കാരും പാർട്ടിയും സ്വീകരിച്ചത് ശരിയായ നിലപാട് ആണെന്നാണ് സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടത്.
Comments