കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവന്റെ സാക്ഷി വിസ്താരം മാറ്റിവച്ചു. രണ്ട് സാക്ഷികളുടെ വിസ്താരം തുടരുന്നതിനാലാണ് മാറ്റിവച്ചത്. പതിനൊന്ന് മണിയോടെയാണ് കൊച്ചിയിലെ പ്രത്യേക കോടതിയിൽ കാവ്യ മാധവൻ ഹാജരായത്.
കേസിൽ 300 ൽ അധികം സാക്ഷികളുണ്ട്. അതിൽ 127 പേരുടെ വിസ്താരമാണ് ഇപ്പോൾ പൂർത്തിയാക്കിയിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട എല്ലാവരും വിചാരണ നടപടി നിർദ്ദേശിച്ച സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ സഹകരിക്കണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി ആറ് മാസ സമയമാണ് അനുവദിച്ചിരിക്കുന്നത്.
ആറ് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന് 2019ൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ കൊറോണയുടെ പശ്ചാത്തലത്തിൽ ഇത് നീണ്ട് പോകുകയായിരുന്നു. തുടർന്ന് വീണ്ടും സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് ആറ് മാസത്തേക്ക് കൂടി നീട്ടി നൽകി.
Comments