പൂനെ: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ആദ്യ ഏകദിനത്തിൽ ഇന്ത്യ ഭേദപ്പെട്ട സ്കോറിലേക്ക്. രണ്ടു റൺസിന് സെഞ്ച്വറി നഷ്ടപ്പെട്ട ശിഖർ ധാവനും 56 റൺസെടുത്ത നായകൻ വിരാട് കോഹ്ലിയുമാണ് ഇന്ത്യക്ക് മികച്ച സ്കോറിലേക്ക് വഴി തുറന്നത്. ഇന്ത്യ 40 ഓവറിൽ 5ന് 214 എന്ന നിലയിലാണ്.ആറു റൺസെടുത്ത ശ്രേയസ്സ് അയ്യരും ഒരു റൺസിൽ ഹാർദ്ദിക് പാണ്ഡ്യയുമാണ് ശിഖറിനും കോഹ്ലിക്കും പിന്നാലെ പുറത്തായവർ. 13 റൺസുമായി രാഹുലും അരങ്ങേറ്റ താരം ക്രുണാൽ പാണ്ഡ്യയും ക്രിസിലുണ്ട്.
ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ശ്രദ്ധിച്ച് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യൻ ഓപ്പണർമാർ 13-ാം ഓവറിൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ സ്‌കോർ 50 കടത്തി. 42 പന്തുകളെ നേരിട്ട് 4 ബൗണ്ടറികളോടെയാണ് രോഹിത് ശർമ്മ 28 റൺസെടുത്ത് മടങ്ങിയത്.
106 പന്തിലാണ് ശിഖർ ധവാൻ 98 എടുത്തത്. സ്റ്റോക്‌സിന്റെ പന്തിൽ മോർഗനാണ് പുറത്താക്കിയത്. വിരാട് 60 പന്തിൽ 56 റൺസെടുത്ത് മാർക്ക് വുഡിന്റെ പന്തിൽ മൊയീൻ അലി പിടിച്ച് പുറത്തായി. ശ്രേയസ്സ് അയ്യരും മാർക്ക് വുഡിന് വിക്കറ്റ് സമ്മാനിച്ചു. ഹാർദ്ദിക് പാണ്ഡ്യയെ ബെൻസ്റ്റോക്‌സ് ഒരു റൺസിന് പുറത്താക്കി.
Comments