കൊൽക്കത്ത:അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ടെങ്കിലും ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് ബംഗാൾ തെരഞ്ഞടുപ്പാണ്.ബംഗാളിലെ വോട്ടെടുപ്പ് അഭിപ്രായസർവ്വെകൾ ബിജെപിയ്ക്ക് അനുകൂലമാകുന്നു എന്നതാണ് ബംഗാളിൽ നിന്ന് പുറത്തുവരുന്ന വാർത്തകൾ.
ആദ്യ ഘട്ട വോട്ടെടുപ്പിന് മുമ്പ് തന്നെ ഇത്തരം വാർത്തകൾ പുറത്ത് വന്നത് ബിജെപി നേതാക്കളുടെ പ്രതീക്ഷ വലിയ രീതിയിൽ ഉയർത്തിയിട്ടുണ്ട്. ബിജെപിയ്ക്ക് സീറ്റുകൾ വർദ്ധിക്കുമെന്നാണ് അഭിപ്രായ വോട്ടെടുപ്പിൽ പുറത്തുവരുന്ന ഫലം .എട്ട് ഘട്ടങ്ങളിലായാണ് ബംഗാളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ബിജെപിയും തൃണമൂൽ കോൺഗ്രസും തമ്മിൽ കടുത്ത മത്സരം നടക്കുമെന്നാണ് സൂചനകൾ. എബിപി-എക്സ് അഭിപ്രായ സർവെ പ്രകാരം മമത ബാനർജിയുടെ നേതൃത്വത്തിലുള്ള ടിഎംസിക്ക് 136 മുതൽ 146 വരെ സീറ്റുകൾ ലഭിച്ചേക്കും. അതേസമയം ബിജെപിക്ക് 130 മുതൽ 140 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഭൂരിപക്ഷം ലഭിക്കാൻ 148 സീറ്റാണ് നേടേണ്ടത്.
അതേസമയം, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എബിപി ന്യൂസും സിഎൻഎക്സും നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ മമത ബാനർജിയുടെ ടിഎംസി 154 ൽ നിന്ന് 164 സീറ്റുകളിലേക്ക് എത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. ടിഎംസി 102 മുതൽ 112 വരെ സീറ്റുകൾ ബിജെപിക്ക് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. കുറച്ച് ദിവസങ്ങൾക്ക് ശേഷം, നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ ഫലം വളരെഅധികം മാറിമറിയുന്നതായാണ് വിലയിരുത്തൽ ബിജെപിയ്ക്ക് അനുകൂലമായ തരംഗമാണ് സംസ്ഥാനത്ത് കാണുന്നത്.
ചില സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ, പ്രാരംഭ ഘട്ടത്തിൽ പിന്നോട്ട് പോയതായി കണ്ട രാഷ്ട്രീയ പാർട്ടികൾ പിന്നീടുള്ള ഘട്ടങ്ങളിൽ തന്ത്രങ്ങൾ മാറ്റിക്കൊണ്ട് തെരഞ്ഞെടുപ്പ് ഫലത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം നടന്ന ബീഹാർ തെരഞ്ഞെടുപ്പിൽ പ്രാരംഭ ഘട്ടത്തിൽ ബിജെപി പിന്നിലായിരുന്നു എന്നാണ് സൂചനകൾ പുറത്തുവന്നത്.എന്നാൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്നപ്പോൾ പാർട്ടി തന്ത്രങ്ങൾ മാറ്റി മറിച്ച് മികച്ച പ്രകടനം കാഴ്ചവച്ചു.അതേ സാഹചര്യമാണ് ബംഗാളിൽ നിന്നും ബിജെപി പ്രതീക്ഷിക്കുന്നത്.
ബംഗാളിൽ വളരെയധികം ഊന്നൽ നൽകിയാണ് ബിജെപി മുന്നോട്ടുപോകുന്നത്. അമിത് ഷായുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നത്. 200 ലധികം സീറ്റുകൾ നേടുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. ടിഎംസിയും ബിജെപിയും തമ്മിൽ കടുത്ത മത്സരമാണ് നടക്കാൻ പോകുന്നതെന്ന് മാദ്ധ്യമറിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
Comments