ഭോപ്പാൽ: സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിലെ അമൃത് മഹോത്സവത്തോടനു ബന്ധിച്ച ദണ്ഡിയാത്രകൾ ആത്മനിർഭർ ഭാരത് സന്ദേശമുണർത്താനെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഏവരും ഭാരതം ആത്മനിർ ഭരമാകാൻ പ്രതിജ്ഞയെടുക്കേണ്ട സമയമാണിതെന്നും ശിവരാജ് സിംഹ് ചൗഹാൻ പറഞ്ഞു. ഗുജറാത്തിലെ സൂറത് ജില്ലയിൽ നടന്ന ദണ്ഡിയാത്ര പരിപാടിയിൽ പങ്കെടുക്കാനാണ് എത്തിയത്. സൂറത് ജില്ലയിലെ ഛാപർഭാടാ ഗ്രാമത്തിലാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. പരിപാടിയിൽ ഗുജറാത്ത് പരിസ്ഥിതി വനം വകുപ്പ് മന്ത്രി രമൺലാൽ പാട്കർ ശിവരാജ് സിംഗ് ചൗഹാനെ അനുഗമിച്ചു.
മഹാത്മാ ഗാന്ധി ദണ്ഡിയാത്ര നടത്തിയ മണ്ണിൽ അദ്ദേഹത്തിന്റെ സ്മരണാർത്ഥം പങ്കെടുക്കാൻ ലഭിച്ച അവസരം സൗഭാഗമായി കാണുന്നുവെന്ന് ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. മഹാത്മാ ഗാന്ധി ദേശത്തിന് സ്വാതന്ത്ര്യം നേടിതന്നു. സർദാർ പട്ടേൽ ദേശത്തിനെ ഒന്നിപ്പിച്ചു. ഇപ്പോഴിതാ അതേ മണ്ണിൽ ജനിച്ച നരേന്ദ്രമോദി ഭാരതത്തിനെ ആത്മനിർഭരമാക്കിതീർക്കുകയാണ്. ഈ ഉജ്്ജ്വലമായ പ്രവർത്ത നത്തിന് എല്ലാ ഭാരതീയരും ഒരുമിച്ച് ചേർന്ന് പ്രതിജ്ഞയെടുക്കണമെന്ന് ശിവരാജ് സിംഗ് ചൗഹാൻ ആഹ്വാനം ചെയ്തു.
മഹാത്മാ ഗാന്ധി 1930 മാർച്ച് മാസം 12-ാം തിയതിയാണ് സബർമതി ആശ്രമത്തിൽ നിന്നും ഉപ്പുസത്യഗ്രഹത്തിനായി ദണ്ഡിയാത്ര ആരംഭിച്ചത്. ഏപ്രിൽ 5ന് നവ്‌സാരി യിലെത്തി ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ നിസ്സഹകരണം പ്രഖ്യാപിച്ച് കടൽ തീരത്തുനിന്നും ഉപ്പ്എടുത്ത് സാമ്രാജ്യത്വ ശ്ക്തികളെ വെല്ലുവിളിച്ചു. അദ്ദേഹം അന്നുയർത്തിയ ദേശഭക്തിയുടെ തരംഗമാണ് ഭാരതം മുഴുവൻ ഉപ്പുസത്യഗ്ര ഹമായും വനസത്യഗ്രഹമായും മാറിയതെന്നും ശിവരാജ് സിംഗ് ചൗഹാൻ ഓർമ്മിപ്പിച്ചു.
Comments