കോഴിക്കോട് : നാദാപുരത്ത് കള്ളവോട്ട് നടന്നെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥി പ്രവീൺ കുമാർ. പത്താം നമ്പർ ബൂത്തിൽ കള്ളവോട്ട് നടന്നു എന്നാണ് പ്രവീൺ കുമാറിന്റെ ആരോപണം. 286 -ാം ക്രമനമ്പറിലുള്ള ആയിഷയുടെ വോട്ട് മറ്റൊരാൾ ചെയ്തതായി സ്ഥാനാർത്ഥി ആരോപിച്ചു. ഇത് സംബന്ധിച്ച് പ്രവീൺ കുമാർ ജില്ലാ കളക്ടർക്ക് പരാതി നൽകി.
മണ്ഡലത്തിലെ ബൂത്തുകളിൽ സന്ദർശനം നടത്തിയ തന്നെ സിപിഎം പ്രവർത്തകർ തടഞ്ഞെന്നും പ്രവീൺ കുമാർ ആരോപിച്ചു. കണ്ണൂരിലെ ആന്തൂരിലാണ് യുഡിഎഫ് സ്ഥാനാർത്ഥിയെ സിപിഎം പ്രവർത്തകർ തടഞ്ഞത്. 177-ാം നമ്പർ ബൂത്തിൽ തടഞ്ഞെന്നാണ് ആരോപണം.
തെരഞ്ഞെടുപ്പ് ചട്ടപ്രകാരം സ്ഥാനാർത്ഥിയ്‌ക്ക് ബൂത്തുകളിലെത്തി തെരഞ്ഞെടുപ്പ് സുതാര്യമായി നടക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്താനുള്ള അവകാശമുണ്ടെന്ന് പ്രവീൺ കുമാർ ചൂണ്ടിക്കാട്ടി. നാദാരപുരത്ത് മാത്രം ആറായിരത്തിലേറെ ഇരട്ടവോട്ടുണ്ടെന്ന് യുഡിഎഫ് നേരത്തെ ആരോപിച്ചിരുന്നു.
Comments