തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 74.02 ശതമാനം പോളിംഗ്. 2016 ലെ തെരഞ്ഞെടുപ്പിനെക്കാൾ 3 ശതമാനം കുറവാണ് പോളിംഗ് രേഖപ്പെടുത്തിയത്. പ്രാഥമിക കണക്കുകളിലാണ് ഈ വിവരം. അന്തിമ കണക്കുകളിൽ പോളിംഗ് ശതമാനത്തിൽ നേരിയ വ്യതാസം വരാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി. 77.35 ശതമാനമായിരുന്നു 2016 ലെ പോളിംഗ്. തെക്കൻ കേരളത്തിലെ ജില്ലകൾ പോളിംഗിൽ പിന്നോട്ടു പോയപ്പോൾ വടക്കൻ കേരളത്തിൽ ശക്തമായ പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പോളിംഗിൽ കോഴിക്കോട് ജില്ലയാണ് മുൻപിൽ. 78.40 ശതമാനമാണ് ഇവിടുത്തെ പോളിംഗ്. കുറ്റ്യാടിയും കുന്ദമംഗലവും കൊടുവളളിയും അടക്കമുളള മണ്ഡലങ്ങളിൽ പോളിംഗ് 80 ശതമാനം കടന്നു. കോഴിക്കോട് നോർത്ത് 73.85 ശതമാനം, കോഴിക്കോട് സൗത്ത് 74.24 ശതമാനം തിരുവമ്പാടി 77.10 എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിലെ വോട്ടിംഗ് നില. പത്തനംതിട്ടയിലാണ് കുറവ് പോളിംഗ് രേഖപ്പെടുത്തിയത്. 67.18 ശതമാനമാണ് പോളിംഗ്. ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടിംഗ് ശതമാനം അടൂരാണ്. 72.04 ശതമാനം. കുറവ് തിരുവല്ലയിലും-63.34 ശതമാനം. റാന്നി – 63.82, ആറന്മുള – 65.45, കോന്നി – 71.42 എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിലെ വോട്ടിംഗ് ശതമാനം.
കണ്ണൂർ ജില്ലയിൽ 77.78 ശതമാനമാണ് പോളിംഗ്. തളിപ്പറമ്പയിലും ധർമ്മടത്തും പോളിംഗ് 80 ശതമാനം കടന്നു. പയ്യന്നൂർ കൂത്തുപറമ്പ് മട്ടന്നൂർ എന്നിവിടങ്ങളിൽ 80 ശതമാനത്തിന് അടുത്തെത്തി. കാസർകോട് ജില്ലയിൽ 74.91 ശതമാനമാണ് പോളിംഗ്. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ മഞ്ചേശ്വരത്താണ് ഏറ്റവും ഉയർന്ന പോളിങ് -76.81 ശതമാനം. കാസർകോട് 70.87, ഉദുമ 75.56, കാഞ്ഞങ്ങാട് 74.35, തൃക്കരിപ്പൂർ 76.77 എന്നിങ്ങനെയാണ് പോളിങ് രേഖപ്പെടുത്തിയത്.
പാലക്കാട് ജില്ലയിൽ 76.19 ആണ് പോളിംഗ് ശതമാനം. ഇ ശ്രീധരന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ ശ്രദ്ധേയമായ പാലക്കാട് മണ്ഡലത്തിൽ 73.71 ശതമാനമാണ് പോളിംഗ്. മലമ്പുഴയിൽ 75.04, നെന്മാറ 76.78, ആലത്തൂർ- 77.54, തൃത്താല- 77.03, പട്ടാമ്പി- 76.50, ഷൊർണൂർ- 76.64, ഒറ്റപ്പാലം- 75.76, മണ്ണാർക്കാട്- 75.46, കോങ്ങാട്- 75.15, തരൂർ- 75.90
ചിറ്റൂർ- 79.03 എന്നിങ്ങനെയാണ് ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലെ പോളിംഗ്. ,
തൃശൂർ ജില്ലയിൽ 73.74 ശതമാനമാണ് പ്രാഥമിക കണക്കുകൾ പ്രകാരമുളള പോളിംഗ്. തൃശൂർ മണ്ഡലത്തിൽ 68.94 പോളിംഗ് രേഖപ്പെടുത്തി. ലഭ്യമാകുന്ന കണക്ക് അനുസരിച്ച് കൈപ്പമംഗലത്താണ് ജില്ലയിൽ ഏറ്റവും കൂടുതൽ പോളിംഗ് നടന്നത്. 76.68 ശതമാനമായിരുന്നു പോളിംഗ്. നാട്ടികയിൽ 71.34 ശതമാനവും വടക്കാഞ്ചേരിയിൽ 76.17 ശതമാനവും ഇരിങ്ങാലക്കുടയിൽ 74.79 ശതമാനവും പുതുക്കാട് 75.59 ശതമാനവും ചാലക്കുടിയിൽ 72.63 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.
ആലപ്പുഴയിൽ 74.75 ശതമാനമാണ് പോളിംഗ്. അരൂർ- 80.42 , ചേർത്തല- 80.74 , ആലപ്പുഴ- 76.31 , അമ്പലപ്പുഴ- 74.72
കുട്ടനാട്- 72.25, ഹരിപ്പാട്- 74.20 , കായംകുളം-73.34, മാവേലിക്കര- 71.18 , ചെങ്ങന്നൂർ- 69.10 എന്നിങ്ങനെയാണ് ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ പോളിംഗ് ശതമാനം.
കോട്ടയത്ത് 72.13 ശതമാനമാണ് പോളിംഗ് പുതുപ്പള്ളി- 73.22, കോട്ടയം-72.57, പൂഞ്ഞാർ- 72.47, ഏറ്റുമാനൂർ 72.88 എന്നിങ്ങനെയാണ് പ്രധാന മണ്ഡലങ്ങളിലെ പോളിംഗ് ശതമാനം. ഇടുക്കിയിൽ 70.38 ശതമാനമാണ് പോളിംഗ്. തമിഴ്‌നാട്ടിൽ നിന്ന് ആളുകളെ കൊണ്ടുവന്ന് കളളവോട്ട് ചെയ്യിച്ചുവെന്ന് ആരോപണം ഉയർന്ന ഉടുമ്പൻചോലയിൽ 70.81 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരം ജില്ലയിൽ 69.77 ശതമാനമാണ് പോളിംഗ്. നേമം – 69.65, വട്ടിയൂർക്കാവ് – 63.99, കഴക്കൂട്ടം – 69.46, പാറശാല – 71.18, നെയ്യാറ്റിൻകര – 71.90, അരുവിക്കര – 72.96, തിരുവനന്തപുരം – 61.69, ചിറയിൻകീഴ് – 70.52, വർക്കല – 69.88, ആറ്റിങ്ങൽ – 70.34, നെടുമങ്ങാട് – 71.25, വാമനപുരം – 70.69, കാട്ടാക്കട – 71.92, കോവളം – 70.49 എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിലെ പോളിംഗ് നില.
Comments