കൂച്ച് ബിഹാർ : തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മമതാ ബാനർജിയുടെ പരക്കംപാച്ചിലിനെ കണക്കറ്റ് പരിഹസിച്ച് ബി.ജെ.പി അദ്ധ്യക്ഷൻ. ഇന്നലെ നടന്ന പ്രചാരണ പരിപാടിയിലാണ് ജെ.പി.നദ്ദ മമത ബാനർജി ഭരിക്കുകയല്ല മറിച്ച് പരക്കം പായുകയാണെന്ന് പറഞ്ഞത്. ഏതായാലും ദീദിയ്‌ക്ക് ഇത്തവണ കുറച്ച് വിശ്രമം നൽകാൻ പശ്ചിമബംഗാളിലെ ജനത തീരുമാനിച്ചുകഴിഞ്ഞുവെന്നാണ് നദ്ദയുടെ വാദം.
ബി.ജെ.പിയുടെ റാലിയിലും ജനലക്ഷങ്ങളാണ് ഒഴുകി എത്തുന്നത്. കേന്ദ്രസർക്കാറിന്റെ ജനക്ഷേമപരിപാടികൾ എത്രയും പെട്ടന്ന് ലഭിക്കാൻ അവരെല്ലാവരും ആകാംക്ഷയിലാണ്. മമത ദീദിയ്‌ക്ക് വിശ്രമം നൽകൂ. ബി.ജെ.പിയെ ഭരണം ഏൽപ്പിക്കൂ എന്നാണ് എല്ലാവരും ഒരുമിച്ച് മുദ്രാവാക്യം വിളിക്കുന്നതെന്നും നദ്ദ പറഞ്ഞു.
പശ്ചിമബംഗാൾ എല്ലാത്തരം വാതുവെയ്പ്പിൽ നിന്നും അഴിമതിയിൽ നിന്നും മുക്തരാകുന്ന കാലഘട്ടമാണിത്. ഈ സംസ്ഥാനത്തെ ക്രമസമാധാന നില ശാന്തമാകാനും മികച്ചതാകാനും ബി.ജെ.പിയ്‌ക്ക് വോട്ട് ചെയ്യണമെന്ന് അവർ തീരുമാനിച്ചിരിക്കുന്നുവെന്നും നദ്ദ വ്യക്തമാക്കി.
പശ്ചിമബംഗാളിലെ ജനങ്ങളെ കേന്ദ്രസർക്കാറിന്റെ എല്ലാ ജനക്ഷേമ ആനുകൂല്യങ്ങളിൽ നിന്നും മമത അകറ്റി നിർത്തി. ആംഫാൻ ചുഴലിക്കാറ്റിൽ കഷ്ടതയനുഭവിക്കുന്ന ജനങ്ങൾ ക്കായി എത്തിച്ച ഭക്ഷ്യവസ്തുക്കളെല്ലാം തൃണമൂൽ നേതാക്കളുടെ അടുക്കളയി ലേയ്‌ക്കാണ് പോയത്. ഇത് കയ്യോടെ പിടികൂടിയതാണ് മമത ദീദി രോഷം കൊള്ളുന്നതെന്നും നദ്ദ പറഞ്ഞു.
Comments