വടകര: വടകര മണ്ഡലത്തിൽ യുഡിഎഫ് പിന്തുണയോടെ മത്സരിച്ച ആർഎംപി സ്ഥാനാർത്ഥി കെകെ രമയുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകളിലെ തല വെട്ടിമാറ്റിയ നിലയിൽ. വടകരയിലെ തുരുത്തി മുക്ക്, നെല്ല്യാച്ചേരി എന്നിവിടങ്ങളിലാണ് ബോർഡുകളിലെ ഫോട്ടോകൾ തലവെട്ടിമാറ്റി വികൃതമാക്കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പിന് മുമ്പും ചിലയിടങ്ങളിൽ സമാനമായ രീതിയിൽ പോസ്റ്ററുകൾ വികൃതമാക്കിയിരുന്നു. സംഭവത്തിൽ പോലീസിൽ പരാതി നൽകുമെന്ന് ആർഎംപി അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നിൽ സിപിഎം ആണെന്നും ആർഎംപി നേതാക്കൾ ആരോപിക്കുന്നു. സിപിഎമ്മിന്റെ കൊലപാതക രാഷ്‌ട്രീയത്തിനിരയായ ടിപി ചന്ദ്ര ശേഖരന്റെ ഭാര്യയായ രമ ഇടതുപക്ഷത്തിനെതിരെ രൂക്ഷ വിമർശനമായിരുന്നു തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയത്.
രമയുടെ പരസ്യങ്ങളിലും പോസ്റ്ററുകളിലും വിഎസ് അച്യുതാനന്ദന്റെ ചിത്രങ്ങൾ ഉപയോഗിച്ചതിനെതിരെ നേരത്തെ സിപിഎം രംഗത്തുവന്നിരുന്നു. ടിപി വധത്തിന് ശേഷം രമയെ ആശ്വസിപ്പിക്കുന്ന വിഎസിന്റെ ചിത്രങ്ങളായിരുന്നു ആർഎംപി പ്രചാരണത്തിന് ഉപയോഗിച്ചത്.
Comments