മാഞ്ചസ്റ്റർ: പ്രീമിയർ ലീഗിൽ മുൻനിരക്കാർക്ക് ഞെട്ടിക്കുന്ന തോൽവി. രണ്ടാം മത്സരത്തിൽ ചെൽസി തകർപ്പൻ ജയം നേടി. മാഞ്ചസ്റ്റർ സിറ്റിയെ ലീഡ്‌സ് യുണൈറ്റഡാണ് അട്ടിമറിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സിറ്റിയെ തോൽപ്പിച്ചത്. 29 കളിക്കിടെ രണ്ടാം തവണയാണ് സിറ്റി തോൽവി അറിയുന്നത്.
കളിയുടെ ആദ്യ പകുതിയിൽ തന്നെ ലീഡ്‌സ് ഗോളടിച്ചു. 42-ാം മിനിറ്റിൽ സ്റ്റുവർട്ട് ഡല്ലാസ് ഗോൾ നേടി. 76-ാം മിനിറ്റിൽ ഫെറാൻ ടോറസിലൂടെ സിറ്റി ഗോൾ മടക്കിയെങ്കിലും ഡല്ലാസിന്റെ അവസാന നിമിഷത്തിലെ ഗോളിലൂടെ ലീഡ്‌സ് വിജയം ആഘോഷിച്ചു.
രണ്ടാം മത്സരത്തിൽ ചെൽസി ഒന്നിനെതിരെ നാല് ഗോളുകൾക്ക് ക്രിസ്റ്റൽ പാലസിനെ തോൽപ്പിച്ചു. കായ് ഹാവെർ്ട്ട്‌സ് 8-ാം മിനിറ്റിൽ ചെൽസിക്കായി ആദ്യ ഗോൾ നേടി. ഇരട്ടഗോളുകളോടെ 10, 78 മിനിറ്റുകളിൽ പുലിസിച്ചാണ് ലീഡ് ഉയർത്തിയത്. ഇതിനിടെ മുപ്പതാം മിനിറ്റിൽ സൗമ ചെൽസിക്കായി മൂന്നാം ഗോൾ നേടി. ക്രിസ്റ്റൽ പാലസിനായി ബെന്റേക്കയാണ് ആശ്വാസ ഗോൾ നേടിയത്.
Comments